Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ലീഡ്സിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇന്ത്യ: ഷെഫാലി വർമ, സ്മൃതി മന്ദാന, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീചരണി, ക്രാന്തി ഗൗഡ്, നന്ദനി ശർമ.
ടീം നെതർലൻഡ്സ്: ഹെതർ സൈജേർസ്, ഫീബെ മോൽക്കെൻബോയർ, ബാബെറ്റെ ഡെ ലീഡ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സ്റ്റെരെ കാലീസ്,റോബൈൻ റിജെകെ, ഫ്രെഡെറിക്ക് ഓവർഡിക്ക്, ഇറിസ് സ്വില്ലിംഗ്, മൈതെ വാൻ ഡെൻ റാഡ്, കാരോലിൻ ഡി ലാൻജെ, സിൽവെർ സൈജേഴ്സ്, ഇസബെൽ വോനിംഗ്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർത്തു.
കോഡി ഗാക്പോയാണ് നെതർലൻഡ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 32-ാം മിനിറ്റിലും 90+8-ാം മിനിറ്റിലുമാണ് ഗാക്പോ ഗോളുകൾ സ്കോർ ചെയ്തത്.
ഇഗോർ സെർജീവാണ് ഉസ്ബെക്കിസ്ഥാന് വേണ്ടി ഗോൾ കണ്ടെത്തിയത്. 90+-ാം മിനിറ്റിലാണ് സെർജീവ് ഗോൾ നേടിയത്.
Sports
റോട്ടർഡാം: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അൾജീരിയ വിജയിച്ചത്.
അനീസ് ഹാഡ് മൗസയാണ് അൾജീരിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്സിന്റെ 26 അംഗ അന്തിമ സംഘത്തെ കോച്ച് റൊണാള്‍ഡോ കൂമന് പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലുള്ള മത്യാസ് ഡി ലൈറ്റിനെ ഒഴിവാക്കി.
ലിവര്‍പൂള്‍ സെന്റര്‍ ബാക്കായ വിര്‍ജില്‍ വാന്‍ ഡിക്കാണ് ക്യാപ്റ്റന്‍. പരിക്കേറ്റ സാവി സിമോണ്‍സും ടീമില്‍ ഇല്ല. ബ്രസീലിലെ കോറിന്ത്യന്‍സ് ക്ലബ് താരമായ മെംഫിസ് ഡീപ്പെ നാലാം ലോകകപ്പ് കളിക്കും.
ഗ്രൂപ്പ് എഫില്‍ ജപ്പാന്, സ്വീഡന്, ടുണീഷ്യ ടീമുകള്‍ക്കൊപ്പമാണ് നെതര്‍ലന്‍ഡ്സ്.
International
ആംസ്റ്റർഡാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ കൈമാറി നെതർലൻഡ്സ്. 11ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകളാണ് നെതർലൻഡ്സ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്.
തമിഴിലും സംസ്കൃതത്തിലുമാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ആനൈമംഗലം ചെമ്പോലകൾ. നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെമ്പോലകൾ തിരികെ നൽകിയത്.
കേന്ദ്രസർക്കാരിന്റെ വർഷങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ചെമ്പോലകൾ തിരികെ ലഭിച്ചത്. 21 ചെമ്പോലകൾക്ക് ഏകദേശം 30 കിലോഗ്രാം തൂക്കം വരും. ചോള രാജവംശത്തിന്റെ രാജമുദ്ര പതിച്ച വെങ്കല വളയത്തിലാണ് ചെമ്പോലകൾ കോർത്തിരിക്കുന്നത്.
ഡച്ച് നിയന്ത്രണത്തിലായിരുന്ന നാഗപട്ടണത്തുനിന്ന് 18-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്ലോറൻഷ്യസ് കാമ്പർ ആണ് ചെമ്പോലകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്.
രാജേന്ദ്ര ചോളൻ ഒന്നാമൻ തന്റെ പിതാവായ രാജരാജ ചോളൻ ഒന്നാമൻ നൽകിയ ഒരു വാക്കാലുള്ള ഉറപ്പിന് ഔദ്യോഗിക രൂപം നൽകിയതുമായി ബന്ധപ്പെട്ടതാണ് ചെമ്പോലകൾ.
National
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ നിർണായക റിപ്പോർട്ട് നെതർലാൻഡ്സിൽനിന്നു ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലുള്ള ഈ റിപ്പോർട്ട് സിബിഐക്കു കൈമാറിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ വിവർത്തനം പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കൈമാറാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥർ നെതർലാൻഡ്സിൽ നേരിട്ടു പോയി റിപ്പോർട്ട് ശേഖരിച്ചതാണെന്ന് കേന്ദ്രം അവകാശപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരാരും അവിടെ പോയിട്ടില്ലെന്നു കേരളത്തിന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന് സുപ്രീംകോടതി ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. തെറ്റായ വിവരം കോടതിയെ ധരിപ്പിച്ചതിനാണു നേരത്തേ 25,000 രൂപ കേന്ദ്ര സർക്കാരിനു പിഴ വിധിച്ചിരുന്നത്.
എന്നാൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അഭ്യർത്ഥന പരിഗണിച്ച് കോടതി ഈ നടപടി പിൻവലിക്കുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിലേക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന വിജിലൻസ് നേരത്തേതന്നെ ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു പട്ടിക ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ തെറ്റായി അറിയിച്ചതാണു പിഴ വിധിക്കാൻ കാരണമായത്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
Sports
അഹമ്മദാബാദ്: കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ചു. എന്നാല്‍, പ്രതീക്ഷിച്ച ആ സ്റ്റൈല്‍ എത്തിയില്ല. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് പൊതുവായുള്ള നിരീക്ഷണമാണിത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നു രാത്രി ഏഴിന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഹൈ സ്കോറിംഗ് ഗെയിമില്‍ ഇന്ത്യയുടെ സ്റ്റൈലന്‍ പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ അമേരിക്കയെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാക്കിസ്ഥാനെ 61 റണ്‍സിനും കീഴടക്കിയ ഇന്ത്യ, സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. മൂന്നു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്, നമീബിയയ്ക്കെതിരേ (209/9) മാത്രമാണ് കടക്കാന്‍ സാധിച്ചത്. അമേരിക്കയ്ക്കെതിരേ 161ഉം പാക്കിസ്ഥാനെതിരേ 175ഉം ആയിരുന്നു സ്കോര്‍.
» അഹമ്മദാബാദില്‍
മുംബൈ, ന്യൂഡല്‍ഹി, കൊളംബോ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ഇതിനോടകം 5,551 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. ഈ മൂന്നു വേദികളേക്കാളും റണ്ണൊഴുക്ക് അഹമ്മദാബാദില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ലോകകപ്പില്‍ അഹമ്മദാബാദില്‍ അരങ്ങേറിയ മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം 210 കടന്നിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അഹമ്മദാബാദില്‍ പിറക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
» അഭിഷേക് ഫോം
ഇന്ത്യ നിലവില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമിലാണ്. ഈ ലോകകപ്പില്‍ കളിച്ച രണ്ടു മത്സരങ്ങളിലും അഭിഷേക് ശര്‍മ പൂജ്യത്തിനു പുറത്തായി. ഐസിസി ട്വന്റി-20 ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് എന്നതും ശ്രദ്ധേയം. അമേരിക്കയ്ക്ക് എതിരേ ഗോള്‍ഡന്‍ ഡക്കായ അഭിഷേക്, നമീബിയയ്ക്ക് എതിരേ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളത്തിലെത്തിയില്ല. പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോള്‍ നാല് പന്തില്‍ പൂജ്യത്തിനും പുറത്തായി.
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് പുറത്താകലും നിരിക്ഷീച്ചു പഠിച്ചാല്‍ നെതര്‍ലന്‍ഡ്സ് ഓപ്പണിംഗ് ബൗളിംഗിനായി ഓഫ് സ്പിന്നര്‍ ആര്യന് ദത്തിനെ പന്ത് ഏല്‍പ്പിക്കാനാണ് സാധ്യത.
» കുൽപീദിനു പകരം അര്‍ഷദീപ്
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റമുണ്ടായേക്കും. പാക്കിസ്ഥാനെതിരായ കൊളംബോ മത്സരത്തില്‍ ഇറങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കരയ്ക്കിരുത്തും. പകരം പേസര്‍ അര്‍ഷദീപ് സിംഗിനെ തിരികെ കൊണ്ടുവരും. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് പേസര്‍മാര്‍ ഉള്‍പ്പെടും, ജസ്പ്രീത് ബുംറയും അര്‍ഷദീപും. അഹമ്മദാബാദിലെ പിച്ച് സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഈ നീക്കം. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് ആണ് ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ നെതര്‍ലന്‍ഡ്സിന് എതിരേ നാല് മത്സരങ്ങള്‍ കളിച്ചു, ഒരു ട്വന്റി-20യും മൂന്ന് ഏകദിനവും. ഈ നാലു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2022 ലോകകപ്പിലായിരുന്നു ട്വന്റി-20യിലെ ഏക ഏറ്റുമുട്ടല്‍. സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 51*) പ്ലെയര്‍ ഓഫ് ദ മാച്ചായ അന്നത്തെ മത്സരത്തില്‍ ഇന്ത്യ 56 റണ്‍സ് ജയം സ്വന്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 16 ജയമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ആയിരുന്നു ഇന്ത്യയുടെ അവസാന തോല്‍വി. ഓസ്ട്രേലിയയുടെ (15) റിക്കാര്‍ഡ് ഇന്ത്യ തിരുത്തി.
Sports
അഹമ്മദാബാദ്: സന്ദര്‍ശക ടീം ആതിഥേയ അസോസിയേഷനോട് പ്രത്യേക നെറ്റ് ബൗളര്‍മാരെ ആവശ്യപ്പെടുന്നത് സാധാരണം. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍, മിസ്റ്ററി സ്പിന്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശക ടീം ആവശ്യപ്പെടാറുണ്ട്.
എന്നാല്‍, ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന നെതര്‍ലന്‍ഡ്സ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോട് (ജിസിഎ) ആവശ്യപ്പെട്ടത് അത്യപൂര്‍വമായൊരു കാര്യമായിരുന്നു. ഡച്ച് സംഘത്തിന് ആവശ്യം ഒരു നെറ്റ് ബാറ്ററിനെ, അതും ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്തന്നെ വേണം.
ഇന്ത്യക്കെതിരായ ബൗളിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യം. ടോപ് ഓര്‍ഡറില്‍ നെതര്‍ലന്‍ഡ്സിന് ഇടംകൈ ബാറ്റര്‍മാരില്ല. ഇന്ത്യയുടെ ആദ്യ എട്ടില്‍ ആറും ഇടംകൈയന്മാരാണ് (അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍).
നെതര്‍ലന്‍ഡ്സിന്റെ ആവശ്യം രണ്ടു മണിക്കൂറിനുള്ളില്‍ സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്. ഒടുവില്‍ ഗുജറാത്ത് ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയെ നെറ്റ്സിലേക്ക് പറഞ്ഞയച്ചു. നെതര്‍ലന്‍ഡ്സിന്റെ ബൗളര്‍മാരെ തലങ്ങു വിലങ്ങും പ്രഹരിച്ചായിരുന്നു മനന്റെ മടക്കം.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്‍ലന്‍ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Sports
കൊളംബോ: ഐസിസി ടി20 ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ പാക്കിസ്ഥാനെതിരേ നെതര്‍ലന്‍ഡ്സിന് ബാറ്റിംഗ്.
ടോസ് ലഭിച്ച പാക് നായകന് സല്മാന് അലി ആഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സയിം അയൂബ്, സഹിബ്സാദ ഫര്ഹാന്, സല്മാന് ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഉസ്മാന് ഖാന് (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, സല്മാന് മിര്‍സ, അബ്രാര്‍ അഹമ്മദ് എന്നിവരാണ് പാക് ടീം അംഗങ്ങൾ.
മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന് അക്കര്മാന്, സ്കോട്ട് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാച്ച് ലയണ്‍ കാഷെ, ലോഗന് വാന്‍ ബീക്ക്, റോലോഫ് വാന്‍ ഡെര്മെര്വെ, ആര്യന് ദത്ത്, കെയ്ല്‍ ക്ലീന്‍, പോള്‍ വാന്‍ മീകെരെന്‍ എന്നിവരാണ് നെതർലൻഡ്സ് താരങ്ങൾ.
NRI
എരുമേലി: നെതർലൻഡ്സിൽ നിന്ന് എത്തിയ കുഞ്ഞു മാക്സിന് എരുമേലിയിൽ പേട്ട തുള്ളുന്ന തീർഥാടകരെ കണ്ടപ്പോൾ കൗതുകം. പിതാവ് സാം, അമ്മ സൂസൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ എത്തിയതാണ് മാക്സ്.
വിവിധ വർണങ്ങൾ അണിഞ്ഞു നൃത്തം ചവിട്ടുന്ന തീർഥാടകർക്കൊപ്പം അൽപ നേരം അവരും കൂടി. തീർഥാടകർ ആകട്ടെ പ്രോത്സാഹനവും കൊണ്ട് ചുറ്റും കൂടിയപ്പോൾ ഡച്ച് മണ്ണിൽ നിന്നു എത്തിയ അവരുടെ മനസിലും എരുമേലി ഇടം പിടിച്ചു.
രണ്ട് മതത്തിന്റെ ആരാധനാലയങ്ങളിൽ ഒരേ സമയം കയറി ഇറങ്ങുന്ന എരുമേലിയിലെ കാഴ്ചയെക്കുറിച്ച് ഇറ്റ്സ് ജസ്റ്റ് അമേസിംഗ് എന്ന് പറഞ്ഞു അവർ പേട്ട തുള്ളലിന്റെ വർണ കാഴ്ചകളിലേക്ക് മടങ്ങി.
കേട്ടറിഞ്ഞ എരുമേലിയുടെ ഒരുമ കാണാൻ വിദേശികളും
എരുമേലി: ശബരിമല തീർഥാടന കാലത്തെ എരുമേലി കാണാൻ ആകാംക്ഷയോടെ എത്തുന്നവരിൽ വിദേശികളും നിരവധി. അയ്യപ്പഭക്തർ മുസ്ലിം പള്ളിയെ വലം വയ്ക്കുന്ന കാഴ്ചകൾ നേരിൽ കണ്ട് കാമറയിൽ ചിത്രീകരിക്കാൻ വിദേശ മാധ്യമ പ്രവർത്തകരും ധാരാളം എത്തുന്നുണ്ട്.
ശബരിമല സീസണിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശ സംഘങ്ങളിൽ മിക്കവരും എരുമേലി കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് പ്രകാരമാണ് എത്തുന്നത്. ശബരിമല ദർശനത്തിനായി എത്തുന്ന വിദേശ സംഘങ്ങളുമുണ്ട്. മത സൗഹാർദം ഗവേഷണ പഠന വിഷയമാക്കി എത്തുന്ന വിദേശ ഗവേഷക സംഘങ്ങളും എരുമേലിയെ പഠനത്തിനായി തെരഞ്ഞെടുക്കുന്നുണ്ട്.
എരുമേലിയിൽ ശബരിമല തീർഥാടന നാളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്ന ദിവസങ്ങളായ ചന്ദനക്കുട ആഘോഷത്തിന്റെയും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിന്റെയും ദിവസങ്ങളിൽ വിദേശികളായ ഒട്ടനവധി പേർ എത്താറുണ്ട്.
ലളിത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പ് ഇല്ലാതെ വനത്തിലൂടെ നടന്ന് കുന്നും മലയും താണ്ടി ശബരിമലയിലേക്ക് അയ്യപ്പഭക്തർ പോകുന്നതും എരുമേലിയിൽ പേട്ടതുള്ളൽ നടത്തുന്നതും വിദേശ സംഘങ്ങൾക്ക് വിസ്മയകരമായ കാഴ്ചകളാണ്.
International
ആംസ്റ്റർഡാം: പുതുവത്സര രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെ പുരാതന പള്ളി കത്തിനശിച്ചു.
നഗരത്തിൽ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായ വൊണ്ടെൽകെർക്കിലെ 150 വർഷം പഴക്കമുള്ള പള്ളിയാണു കത്തിനശിച്ചത്.
നിയോ ഗോഥിക് ശൈലിയിലുള്ള ഈ പള്ളിയുടെ നിർമാണം 1872ലാണ് പൂർത്തിയായത്. നെതർലാൻഡ്സിലെ പ്രമുഖ വാസ്തുശില്പിയായ പിയറി കുയ്പേഴ്സാണ് പള്ളി രൂപകല്പന ചെയ്തത്.
പ്രാദേശികസമയം ബുധനാഴ്ച അർധരാത്രി 12.45നാണു തീപിടിത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള താമസക്കാരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു.
മേൽക്കൂരയിൽ കാണപ്പെട്ട തീ പള്ളിയെ അപ്പാടെ വിഴുങ്ങുകയായിരുന്നു. പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിക്കെട്ടിൽനിന്നുള്ള തീ വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അഗ്നിരക്ഷാവൃത്തങ്ങൾ അറിയിച്ചു.
1970 വരെ വിശുദ്ധ കുർബാന നടത്തിയിരുന്ന പള്ളി കാലപ്പഴക്കത്തെത്തുടർന്ന് പിന്നീട് നവീകരിച്ച് സാംസ്കാരികപരിപാടികൾ നടത്തിവരികയായിരുന്നു. അതേസമയം, കത്തിനശിച്ച പള്ളി പാരീസിലെ നോത്ര്ദാം പള്ളിയുടെ മാതൃകയിൽ പുനർനിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
International
ആംസ്റ്റർഡാം: നെതർലൻഡ്സ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പിവിവി പാർട്ടിയും മധ്യനിലപാടുകൾ പുലർത്തുന്ന ഡി66 പാർട്ടിയും ഒപ്പത്തിനൊപ്പം.
150 അംഗ പാർലമെന്റിൽ ഇരുകക്ഷികളും 26 വീതം സീറ്റുകൾ നേടുമെന്നാണ് സൂചന. അതേസമയം, സർക്കാരുണ്ടാക്കാൻ പിവിവിയുമായി സഹകരിക്കില്ലെന്ന് ഇതര കക്ഷികൾ വ്യക്തമാക്കി.
ഇതോടെ റോബ് യെറ്റൻ നേതൃത്വം നല്കുന്ന ഡി66 പാർട്ടി നെതർലൻഡ്സ് ഭരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
Sports
ഗ്ലാസ്ഗോ: ടൈ അവസാനിപ്പിക്കാന്‍ വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്നു സൂപ്പര്‍ ഓവര്‍..! അതെ, ചരിത്രത്തിലെ ആദ്യമായി മൂന്നു സൂപ്പര്‍ ഓവര്‍വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡ്സിനു ജയം. സ്കോട്ലന്ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ് ട്ര ട്വന്റി-20 ക്രിക്കറ്റിലാണ് മൂന്നു സൂപ്പര്‍ ഓവര്‍ വരെ മത്സരം നീണ്ടത്. നെതര്‍ലന്‍ഡ്സും നേപ്പാളും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം. ട്വന്റി-20, ലിസ്റ്റ് എ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര്‍ ഓവര്‍വരെ നീളുന്നത്.
മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ക്രീസിലെത്തിയ നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. തേജ നിഡമാനുരു (35) ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ നേടാന്‍ സാധിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.
മൊത്തം സൂപ്പര്‍
സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 19/1 എന്ന സ്കോര്‍ കുറിച്ചു. നെതര്‍ലന്‍ഡ്സ് ആണെങ്കില്‍ അവസാന പന്തില്‍ ഫോര്‍ അടിച്ച് 19/0 എന്ന നിലയില്‍ ടൈ കെട്ടി. അതോടെ രണ്ടാം സൂപ്പര്‍ ഓവര്‍. രണ്ടാം സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 17/1 എന്ന സ്കോര്‍ നേടി. മറുപടിക്കിറങ്ങിയ നേപ്പാള്‍ അവസാന പന്ത് സിക്സ് അടിച്ച് 17/0 എന്ന നിലയില്‍ ടൈയിലെത്തി. അതോടെ മൂന്നാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ റണ്‍ എടുക്കുന്നതിനു മുമ്പ് രണ്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്ത്. അതോടെ നെതര്‍ലന്‍ഡ്സിനു ജയിക്കാന്‍ ഒരു റണ്‍. മൂന്നാം സൂപ്പര്‍ ഓവറിലെ ആദ്യ പന്തുതന്നെ സിക്സ് പറത്തി മൈക്കല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്സിനു ജയം സമ്മാനിച്ചു.
സൂപ്പര്‍ ഓവര്‍ 1
നേപ്പാള്‍: 19/1, നെതര്‍ലന്‍ഡ്സ്: 19/0
സൂപ്പര്‍ ഓവര്‍ 2
നെതര്‍ലന്‍ഡ്സ്: 17/1, നേപ്പാള്‍: 17/0
സൂപ്പര്‍ ഓവര്‍ 3
നേപ്പാള്‍: 0/2, നെതര്‍ലന്‍ഡ്സ്: 6/0