Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), നമാൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക്ക് ചാഹർ, ശർദൂൽ ഠാക്കൂർ, എ.എം. ഗസൻഫർ, രഘു ശർമ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യഷ് രാജ് പഞ്ച, ബ്രിജേഷ് ശർമ.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്പോട്ടിലേക്കുള്ള അഡ്മിഷന് ഇന്നു നടക്കും. 19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെയാണ് ശേഷിക്കുന്ന ഒരു സ്ഥാനം ആര്‍ക്കെന്നതില്‍ തീരുമാനമാകുക.
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ഈ പോരാട്ടം.
ജയിച്ചാല്‍ രാജസ്ഥാന്
ഇന്നു മുംബൈ ഇന്ത്യന്‍സിനെ കീഴടക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്‍സിനു സ്വന്തമാക്കാം. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ജയിച്ചാല്‍ 16 പോയിന്റില്‍ എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
ഇന്നു നടക്കുന്ന രണ്ടാം മത്സരം (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അതോടെ അപ്രസക്തമാകും. രാത്രി 7.30ന് കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്‍സ് പോരാട്ടം.
വൈഭവിനു സാധിക്കുമോ..?
ജയിച്ചാല്‍ പ്ലേ ഓഫ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ രാജസ്ഥാന് റോയല്‍സ് ഇറങ്ങുമ്പോള്‍, എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയില്‍. 15കാരനായ വൈഭവിനു രാജസ്ഥാന് റോയല്‍സിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
19-ാം സീസണ് റണ്‍ വേട്ടയില്‍ ഇതിനോടകം വൈഭവ് സൂര്യവംശി കരുത്തറിയിച്ചുകഴിഞ്ഞു. 13 ഇന്നിംഗ്സില്‍നിന്ന് 44.53 ശരാശരിയില്‍ 579 റണ്‍സ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ഈ സീസണ് ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും വൈഭവ് സൂര്യവംശിതന്നെ, 236.32.
ഫോര്‍ & സിക്സ് ഫിഫ്റ്റി
ഈ ഐപിഎല്ലില്‍ സിക്സും ഫോറും കൊണ്ട് സെഞ്ചുറി കടന്ന ഏകതാരമെന്ന നേട്ടവും വൈഭവിനു സ്വന്തം. 50 ഫോറും 53 സിക്സും ഈ കൗമാരതാരത്തിന്റെ ബാറ്റില്‍നിന്ന് ഇതിനോടകം പിറന്നു. 13 ഇന്നിംഗ്സില്നിന്നു നേടിയ 579 റണ്‍സില്‍ 518 റണ്‍സും സിക്സും ഫോറും കൊണ്ടു മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡിലേക്ക് ആറ് എണ്ണത്തിന്റെ അകലം മാത്രമാണ് വൈഭവ് സൂര്യവംശിക്കുള്ളത്. 2012 ഐപിഎല്‍ സീസണില്‍ ക്രിസ് ഗെയ്ല് 59 സിക്സ് പറത്തിയതാണ് നിലവിലെ റിക്കാര്‍ഡ്.
മുംബൈ ബൗളിംഗ് ആക്രമണത്തെ തച്ചുടച്ച് രാജസ്ഥാന് റോയല്‍സിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുക്കുന്നതിനൊപ്പം സിക്സിന്റെ റിക്കാര്‍ഡും വൈഭവ് സൂര്യവംശി കുറിക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ. ഇന്നു ജയിച്ചാല്‍, പ്ലേ ഓഫില്‍ കളിക്കാനുള്ള അവസരവും വൈഭവിനും സംഘത്തിനും മുന്നില്‍ തുറക്കപ്പെടും.
പ്ലേ ഓഫ് ഇങ്ങനെ
ലീഗ് ടേബിളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ തീര്‍പ്പായതാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ പോരാട്ടം. ഈ ടീമുകള്‍ തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം 26ന് ധര്‍മശാലയില്‍ നടക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു മുന്നേറും.
27നാണ് പ്ലേ ഓഫിലെ രണ്ടാം മത്സരമായ എലിമിനേറ്റര്‍. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളി/പ്ലേ ഓഫില്‍ കടക്കുന്ന നാലാം ടീം ആരാണെന്ന് ഇന്നു വ്യക്തമാകും. ആ ക്ലൈമാക്സിനായാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്.
Sports
ജയ്പുർ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ-ഡ്രി പ്രിറ്റോറിയസ്, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഡോണോവൻ ഫെരെയ്ര, ശുഭം ദുബെ, ദസുൻ ശനക, ജോഫ്ര ആർച്ചർ, സുശാന്ത് മിസ്ര, സന്ദീപ് ശർമ, ബ്രിജേഷ് ശർമ, യാഷ് രാജ് പഞ്ച.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടന്നു. കെ.എൽ. രാഹുലിന്റെയും അഭിഷേക് പോറലിന്റെയും അർധ സെഞ്ചുറികളുടെയും നായകൻ അക്സർ പട്ടേലിന്റെയും അശുതോഷ് ശർമയുടെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഡൽഹി വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത രാഹുലാണ് ഡൽഹിയുടെ ടോപ്സ്കോറർ. അഭിഷേക് പോറൽ 51 റൺസും അക്സർ 34 റൺസും അശുതോഷ് 18 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദസുൺ ശനക ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ഡൽഹിക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഡൽഹി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറൽ, സാഹിൽ പരാഖ്, ട്രിസ്റ്റ്യൻ സ്റ്റബ്സി, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), മാധവ് തിവാരി, ത്രിപുരാന വിജയ്, ലുംഗി എൻഗിഡി, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്(ക്യാപ്റ്റൻ), രവി സിംഗ്, ഡോണോവൻ ഫെരേര, ശുഭം ദുബെ, ജോഫ്ര ആർച്ചർ, ആദം മിൽനെ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച.
Sports
മുംബൈ: ഐപിഎല്ലിലെ പ്രമുഖ ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിനെ മിത്തൽ കുടുംബവും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയും ചേർന്ന് സ്വന്തമാക്കി. 1.65 ബില്യൺ ഡോളറിന്റേതാണ് (ഏകദേശം 13,000 കോടിയിലധികം രൂപ) ഈ വമ്പൻ ഏറ്റെടുക്കൽ.
ടീമിന്റെ ഏകദേശം 75 ശതമാനം ഓഹരികളും മിത്തൽ കുടുംബത്തിന്റെ കൈവശമായിരിക്കും. ഏകദേശം 18 ശതമാനം ഓഹരികളാണ് അദാർ പൂനവാല സ്വന്തമാക്കുന്നത്. മനോജ് ബദാലെ ഉൾപ്പെടെയുള്ള നിലവിലെ നിക്ഷേപകർക്ക് ടീമിൽ ബാക്കി ഏഴ് ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
ഈ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായി ഇത് മാറും. വരാനിരിക്കുന്ന സീസണുകളിൽ ടീമിന്റെ പ്രവർത്തനങ്ങളിലും മാനേജ്മെന്റിലും ഈ മാറ്റം നിർണായകമാകും. 2026 മേയ് മൂന്നിനാണ് ഈ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആവേശ ജയം. അവസാനം ഓവർ വരെ നീണ്ട മത്സരത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. ഡോണോവൻ ഫെരേരയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെയും ശുഭം ദുബെയുടെയും റിയാൻ പരാഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്.
ഡോണോവൻ 52 റൺസും ജയ്സ്വാൾ 51 റൺസും സൂര്യവൻഷി 43 റൺസും എടുത്തപ്പോൾ ദുബെ 31 റൺസും പരാഗ് 29 റൺസും സ്കോർ ചെയ്തു.
പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റെടുത്തു. അർശ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.
പ്രഭ്സിമ്രാൻ സിംഗിന്റെയും മാർകസ് സ്റ്റോയിനിസിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 62 റൺസെടുത്ത സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. 22 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ 59 റൺസാണെടുത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൂപ്പർ കോണോലിയും 30 റൺസ് വീതവും പ്രിയാൻഷ് ആര്യ 29 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 12 പോയിന്റായ രാജസ്ഥാൻ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. സീസണിൽ ആദ്യ പരാജയം നേരിട്ടെങ്കിലും 13 പോയിന്റുള്ള് പഞ്ചാബ് തന്നെയാണ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ മുല്ലാൻപുരിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കോണോലി, സൂര്യാൻഷ് ഷെഡ്ജ്, നെഹാൽ വധേര, മാർകസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, ലോക്ക് ഫെർഗൂസൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
ടീം രാജസ്ഥാൻ റോയൽസ്: വൈഭവ് സൂര്യവൻഷി, യശ്വസി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, യാഷ് രാജ് പുഞ്ച.
Sports
മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന് റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ. കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പ്രത്യേക മേഖലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് നടപടി.
ഗോഹട്ടിയിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഇദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഡഗൗട്ട് ഉള്‍പ്പെടുന്ന കളിക്കാരും മാച്ച് ഒഫീഷ്യല്‍സും ഇരിക്കുന്ന പരിധിയില്‍ മൊബൈല്‍ ഫോണുകളോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഭീന്ദര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഈ നിയമലംഘനത്തിന് പിന്നില്‍ മോശമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ലെങ്കിലും, കളിയുടെ സുതാര്യത ഉറപ്പാക്കാന്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ബിസിസിഐ വ്യക്തമാക്കി.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഹൈജദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശ്വസി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ലുവാൻ-ഡി-പ്രിറ്റോറിയസ്, ഡോണോവൻ ഫെരെയ്ര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്ണോയ്, തുഷാർ ദേശ്പാണ്ഡെ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലീൽ അറോറ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, പ്രഫുൽ ഹിൻജെ, ഇഷാൻ മലിംഗ.
Sports
ഗുവാഹത്തി: ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്റെയും മിന്നും പ്രകടനമാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.
202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വെറും 26 പന്തിൽ 78 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന് തകർപ്പൻ തുടക്കം നൽകിയത്. 15 പന്തിൽ അർധസെഞ്ച്വറി തികച്ച വൈഭവ് എട്ട് ഫോറും ഏഴ് സിക്സും പറത്തി. വൈഭവിനൊപ്പം രണ്ടാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്ത ധ്രുവ് ജുറേൽ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ രജത് പാട്ടിദാറിന്റെ (40 പന്തിൽ 63) അർധസെഞ്ച്വറിയും വിരാട് കോഹ്ലി (16 പന്തിൽ 32), വെങ്കടേശ് അയ്യർ (15 പന്തിൽ 29*) എന്നിവരുടെ പ്രകടനവുമാണ് ടീമിനെ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാൻ റോയൽസ് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
Sports
ഗോഹട്ടി: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഗോഹട്ടിയിലെ ബാരാസ്പര സ്റ്റേഡിയമാണ് വേദി.
സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. പോയിന്റ് പട്ടികയിൽ രാജസ്ഥാന് ഒന്നാമതും ബംഗളൂരു മൂന്നാമതുമാണ്.
Sports
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ പോരാട്ടം. ഈ സീസണിൽ തോൽവി അറിയാത്ത ടീമുകളെന്ന റിക്കാർഡുമായിട്ടാണ് രാജസ്ഥാനും ബംഗളൂരുവും നേർക്കുനേർ പോരിനിറങ്ങുന്നത്.
വൈകുന്നേരം ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. പോയിന്റ് പട്ടികയിൽ രാജസ്ഥാന് ഒന്നാമതും ബംഗളൂരു മൂന്നാമതുമാണ്.
Sports
ഗുവാഹത്തി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. മഴ വില്ലനായതോടെ 11 ഓവറായി ചുരുക്കിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാൻ ജയിച്ചുകയറിയത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (32 പന്തിൽ 77 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. യുവതാരം വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും ചേർന്ന് ഇന്നിംഗ്സിന്റെ തുടക്കം മുതൽ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 30 പന്തിൽ ഇരുവരും ചേർന്ന് 80 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത്.
മുംബൈ നിരയിൽ അല്ലാ ഗസൻഫാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സൂപ്പർ താരം ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. മാത്രമല്ല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങേണ്ടിയും വന്നു. 151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ വമ്പൻ നിര പരാജയപ്പെടുന്ന കാഴ്ചയാണ് ഗുവാഹത്തിയിൽ കണ്ടത്. രോഹിത് ശർമ (5 റൺസ്), സൂര്യകുമാർ യാദവ് (6 റൺസ്), ഹാർദിക് പാണ്ഡ്യ (9 റൺസ്) എന്നിവർ രണ്ടക്കം കടക്കാതെയാണ് ക്രീസ് വിട്ടത്.
നമൻ ധിർ (25), ഷെഫാനെ റുതർഫോർഡ് (25) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല. രാജസ്ഥാൻ നിരയിൽ നന്ദ്രെ ബർഗർ, രവി ബിഷ്ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുംബൈയുടെ നട്ടെല്ലൊടിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും മുംബൈ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും രാജസ്ഥാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ വിജയത്തോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
Sports
ഗോഹട്ടി: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ഗോഹട്ടിയിലെ ബാരാസ്പര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. മൂന്നാം ജയം ലക്ഷ്യമിട്ടാണ് രാജസ്ഥാൻ മത്സരത്തിനെത്തിയത്.
രണ്ടാം ജയമാണ് മുംബൈയുടെ ലക്ഷ്യം. രാജസ്ഥാന് നാല് പോയിന്റും മുംബൈയ്ക്ക് രണ്ട് പോയിന്റുമാണുള്ളത്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് എടുത്തത്.
ധ്രുവ് ജൂറലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 75 റൺസാണ് ജൂറൽ എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ജൂറലിന്റെ ഇന്നിംഗ്സ്.
ജയ്സ്വാൾ 55 റൺസാണെടുത്തത്. സൂര്യവൻഷി 31 റൺസും ഹെറ്റ്മയർ 18 റൺസും സ്കോർ ചെയ്തു.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും അശോക് ശർമയും പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നേടി രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മയർ, ഡോസണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
ടീം ഗുജറാത്ത് ടൈറ്റൻസ്: കുമാർ കുഷാഗ്ര, സായ് സുദർശൻ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്പ്സ്, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), കഗീസോ റബാഡ്, അശോക് ശർമ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
Sports
ഗോഹട്ടി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്ട്ടൺ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ് (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാനെ വിജയത്തിലേയ്ക്ക് നയിച്ചത്. യശസ്വി ജയ്സ്വാള്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.
NRI
അരിസോണ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ കാൽ സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏകദേശം 13,500 കോടി രൂപയ്ക്ക് (1.63 Billion ഡോളർ) ടീമിനെ വാങ്ങാൻ ഒരുങ്ങുന്നു.
ഒരു ഐപിഎൽ ടീം ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യം നേടുന്നത് ഇതാദ്യമായാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പോർട്സ് ടെക്നോളജി എന്നീ മേഖലകളിൽ പ്രശസ്തനായ സോമാനി 2021 മുതൽ രാജസ്ഥാൻ റോയൽസിന്റെ നിക്ഷേപകനാണ്.
വാൾമാർട്ട് ഉടമ റോബ് വാൾട്ടൺ, ഡെട്രോയിറ്റ് ലയൺസ് ഉടമസ്ഥരായ ഹാംപ് കുടുംബം എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. ബിസിസിഐയുടെ അനുമതി ലഭിക്കുന്നതോടെ 2026 ഐപിഎൽ സീസണിന് ശേഷം ടീമിന്റെ ഉടമസ്ഥാവകാശം സോമാനിക്ക് ലഭിക്കും.
2008-ൽ വെറും 6.7 കോടി ഡോളറിനാണ് മനോജ് ബദാലെയുടെ എമർജിംഗ് മീഡിയ ടീമിനെ വാങ്ങിയത്. മറ്റ് പ്രമുഖ ഗ്രൂപ്പുകളെയും അദിത്യ ബിർള, സീറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരെയും മറികടന്നാണ് സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
Sports
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ ശ്രദ്ധേയ ടീമുകളില്‍ ഒന്നായ രാജസ്ഥാന് റോയല്‍സിനെ അമേരിക്കന്‍ കണ്‍സോര്‍ഷ്യം സ്വന്തമാക്കി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കല് സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ആര്‍ആറിനെ പൂര്‍ണമായി ഏറ്റെടുത്തത്. ഏകദേശം 15,300 കോടി രൂപയുടെ (1.63 ബില്യണ്‍ ഡോളര്‍) ഡീലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ടീമിന്റെ ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നത് ജൂണ്‍ മുതലാണ്. അതായത് ഈ മാസം 28ന് ആരംഭിക്കാനിരിക്കുന്ന 2026 ഐപിഎല്‍ സീസണില്‍ ക്ലബ് പുതിയ ഉടമസ്ഥതയില്‍ ആയിരിക്കില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഡീലാണിത്.
ഒരു ഐപിഎല്‍ ടീം ഒരു ബില്യണ്‍ ഡോളറിനു മുകളില്‍ കൈമാറുന്നതും ചരിത്രത്തില്‍ ഇതാദ്യം. രാജസ്ഥാന് റോയല്‍സ് 15,300 കോടി രൂപയ്ക്ക് വില്‍പ്പന നടന്നതോടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിലയും കുത്തനെ ഉയര്‍ന്നു. ആര്‍സിബിയും വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 18,800 കോടി രൂപ) എങ്കിലും ആര്‍സിബിക്ക് മൂല്യമുള്ളതായാണ് ഇന്നലെ പുറത്തുവന്ന സൂചന.
ഫോര്‍ഡ് & വാൾമാർട്ട് ഫാമിലി
ടെക് ബിസിനസുകാരനായ കല് സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പിന്തുണയ്ക്കുന്നത് വാള്‍മാര്‍ട്ട്, ഫോര്‍ഡ് അടക്കമുള്ള വമ്പന്‍ സംഘമാണ്. സോമാനിക്ക് 2021 മുതല്‍ രാജസ്ഥാന് റോയല്‍സില്‍ നിക്ഷേപമുണ്ടായിരുന്നു. ഇന്ട്രഎഡ്ജ്, ട്രുയോ, ട്രുയോ.എഐ, അക്കാഡെമിന് തുടങ്ങിയ കമ്പനികളുടെ ഉടമയാണ് സോമാനി.
റോബ് വാള്‍ട്ടണ്‍ (വാള്‍മാര്‍ട്ട് കുടുംബം), ഷീല ഫോര്‍ഡ് ഹാംപ് (ഫോര്‍ഡ് കുടുംബം) എന്നിവരാണ് കല് സോമാനിയുടെ കര്സോര്ഷ്യത്തിലെ പ്രമുഖര്‍.
ബിര്‍ള, ടൈംസ്
രാജസ്ഥാന് റോയല്‍സിനെ സ്വന്തമാക്കാന്‍ ബിര്‍ള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഇവരുടെ ബിഡിനേക്കാള്‍ ഉയര്‍ന്ന ബിഡായിരുന്നു സോമാനിയുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ചത്.
2008ലെ പ്രഥമ ഐപിഎല്‍ ജേതാക്കളാണ് രാജസ്ഥാന് റോയല്‍സ്. 2022ല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ഫൈനല്‍ കളിച്ചതാണ് പിന്നീടുള്ള മികച്ച പ്രകടനം.
Sports
സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇഷാന് കിഷനും സൂര്യകുമാര്‍ യാദവുമെല്ലാം വാഴുന്ന ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗിലെ ബേബി ബോസാണ് ബിഹാറുകാരനായ വൈഭവ് സൂര്യവംശി. 13-ാം വയസില്‍ രാജസ്ഥാന് റോയല്‍സിന്റെ കരാര്‍ സ്വന്തമാക്കിയതു മുതല്‍ റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്കുള്ള യാത്രയാണ് വൈഭവ് ഇതുവരെ കാഴ്ചവച്ചത്.
2026 ഐപിഎല്‍ വെടിക്കെട്ടിനു തിരികൊളുത്താന്‍ വെറും 11 ദിനങ്ങള്‍ മാത്രമുള്ളപ്പോള്‍, ഈ സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ബേബി ബോസ്. സച്ചിന് തെണ്ടുല്‍ക്കറിനുശേഷം (ലിറ്റില്‍ മാസ്റ്റര്‍) പ്രായക്കുറവിനാല്‍ വിളിപ്പേരു ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്ററാണ് സൂര്യവംശി എന്നതും ശ്രദ്ധേയം.
ഗെയ്ലിന്റെ 175
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തം പേരില്‍ കുറിക്കുക എന്നതാണ് 2026 സീസണില്‍ വൈഭവ് സൂര്യവംശിയുടെ ഒരു ആഗ്രഹം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുന്‍താരമായ വെസ്റ്റ് ഇന്‍ഡീസുകാരന്‍ ക്രിസ് ഗെയ്ലിന്റെ 175 നോട്ടൗട്ടാണ് ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ്. 2013 ഐപിഎല്ലില്‍ പൂന വാരിയേഴ്സിന് എതിരേയായിരുന്നു ആര്‍സിബിയുടെ ക്രിസ് ഗെയ്ല് 175 അടിച്ചുകൂട്ടിയത്. ബോസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന, ബോസ് എന്നു ലേഖനെ ചെയ്ത ബാറ്റ് ഉപയോഗിക്കുന്ന ഗെയ്ലിന്റെ റിക്കാർഡിലാണ് ബേബി ബോസിന്റെ കണ്ണ്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി ആദ്യം ക്രീസില്‍ എത്തി. ഓപ്പണിംഗിനിറങ്ങിയ ഗെയ്ല് 66 പന്തില്‍ 175 റണ്‍സുമായി പുറത്താകാതൈ നിന്നു. 17 സിക്സും 13 ഫോറും ഗെയ്ലിന്റെ ബാറ്റില്‍നിന്ന് അന്നു പിറന്നു.
ബിസിസിഐയുടെ വാര്‍ഷിക പുരസ്കാര ചടങ്ങിലാണ് ഗെയ്ലിന്റെ 175 റണ്‍സ് മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വൈഭവ് സൂര്യവംശി വെളിപ്പെടുത്തിയത്. പുരുഷ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഗെയ്ലിന്റെ 175 ആണ്. 2018ല്‍ സിംബാബ്വെയ്ക്ക് എതിരേ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് നേടിയ 172 ആണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍.
2008ല്‍ റോയല്‍ ചലഞ്ചേഴ്സിന് എതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രണ്ടന്‍ മക്കല്ലം നേടിയ 158 നോട്ടൗട്ടാണ് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്ക് എതിരേ ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സ് നേടിയ തിലക് വര്‍മയാണ്, ട്വന്റി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍. 2025 നവംബറില്‍ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി യുഎഇക്ക് എതിരേ 42 പന്തില്‍ 144 റണ്‍സ് നേടിയതാണ് ട്വന്റി-20യില്‍ സൂര്യവംശിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
സഞ്ജുവിന്റെ ശിഷ്യന്
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ് വൈഭവ് സൂര്യവംശി ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. ആദ്യം മുതല്‍ ധൈര്യസമേതം അടിക്കുക എന്നതാണ് വൈഭവിന്റെ രീതിയെന്ന് സഞ്ജു വെളിപ്പെടുത്തുന്നു. ഇന്ത്യയെ 2026 ട്വന്റി-20 ലോകകപ്പില്‍ എത്തിച്ച സഞ്ജു, ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് ഇറങ്ങുന്നത്. 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേയാണ് രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം (മാര്‍ച്ച് 30ന്).
2026 ഐപിഎല്‍ കിരീടം രാജസ്ഥാനു നേടിക്കൊടുക്കാന്‍ സാധിച്ചാല്‍ അതില്‍ക്കൂടുതല്‍ ഒന്നുമില്ലെന്നും സൂര്യവംശി വെളിപ്പെടുത്തി. ടീമിന്റെ ജയത്തിനായി സംഭാവന ചെയ്യുക, ടീമിനു ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുക- സൂര്യവംശി പറഞ്ഞു. 2026 ഐപിഎല്‍ സീസണില്‍ യശസ്വി ജയ്സ്വാള്‍ - വൈഭവ് സൂര്യവംശി കൂട്ടുകെട്ടാണ് രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും സ്ഫോടനാത്മക ഓപ്പണിംഗ് സഖ്യമായിക്കും ഇവരുടേത്.
2026 ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചതിന്റെ ആവേശത്തിലാണ് വൈഭവ് ഐപിഎല്ലിലേക്ക് എത്തുന്നത്. അണ്ടർ 19 ലോകകപ്പിലെ താരവും 14കാരനായ സൂര്യവംശിയായിരുന്നു. ഈ മാസം 27ന് 15-ാം ജന്മദിനമാഘോഷിക്കാന് ഒരുങ്ങുകയാണ് ബേബി ബോസ്...
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ സഞ്ജു സാംസണ് ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. ലേലത്തിന് മുൻപ് രാജസ്ഥാനും ഡൽഹിയും താര കൈമാറ്റം നടത്തിയെക്കുമെന്നാണ് റിപ്പോർട്ട്.
സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ് രാജസ്ഥാനിൽ എത്തിയേക്കും. രാജസ്ഥാൻ റോയൽസ് ഡൽഹിയുമായി നടത്തുന്ന ചർച്ച അന്തിമ ഘട്ടത്തിലെന്നാണ് വിവരം.
സ്റ്റബ്സിന്റെ കൂടെ ഒരു താരത്തെ കൂടി വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. എന്നാൽ ഈ വ്യവസ്ഥ ഡൽഹി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടെ തീരുമാനമായാൽ സഞ്ജു വീണ്ടും ഡൽഹിക്കായി കളത്തിലിറങ്ങിയേക്കാം.
മലയാളി വിക്കറ്റ് കീപ്പറെ ടീമിലെത്തിക്കാൻ ഡൽഹിക്ക് വലിയ താത്പര്യമാണുള്ളത്. എന്നാൽ താരത്തിന് പകരമായി പ്രധാന താരങ്ങളെ വിട്ടുനൽകാൻ ഡൽഹി തയാറായിട്ടില്ലെന്നാണ് വിവരം. നേരത്തെയും സഞ്ജുവിനായി ഡൽഹി ശ്രമങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.