ശ്രീജീവിന്‍റെ കസ്റ്റഡി മരണം: ലോക്കപ്പുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
ശ്രീജീവിന്‍റെ കസ്റ്റഡി മരണം: ലോക്കപ്പുകളിൽ സിസിടിവി കാമറകൾ  സ്ഥാപിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Monday, January 15, 2018 1:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ റിക്കാർഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹൻദാസ് സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകി. കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ പോലീസ് മർദിക്കുന്നുവെന്ന പരാതികൾ ഏറിവരികയാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്കരോഗിക്ക് കസ്റ്റഡിയിൽ അവശ്യമരുന്നുകൾ നിഷേധിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇരിഞ്ചയം സ്വദേശി സജിത്തിന്‍റെ പരാതിയിലാണ് ഉത്തരവ്.

2016 ഏപ്രിൽ മൂന്നിന് അർധരാത്രിയാണ് കോടതി വാറണ്ട് ഉണ്ടെന്നു പറഞ്ഞ് പരാതിക്കാരനെ ആറ്റിങ്ങൽ എസ്ഐ തൻസിം അബ്ദുൾ സമദും അരുവിക്കര എഎസ്ഐ, എൻ. അനിലും കസ്റ്റഡിയിലെടുത്തത്. തന്‍റെ രോഗവിവരം പറയുകയും മരുന്നുകളും അതു കഴിക്കേണ്ട സമയം അടങ്ങിയ ബുക്കും പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ 10 പേരുള്ള സെല്ലിൽ തന്നെ പാർപ്പിച്ചതായി പരാതിയിൽ പറയുന്നു. മരുന്നും വൈദ്യസഹായവും നിഷേധിച്ചു. വക്കീലിനെ വിളിക്കാൻ പോലും അനുവദിച്ചില്ല.

നെടുമങ്ങാട് എസ്ഐ ഹാജരാക്കിയ റിപ്പോർട്ടിൽ ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി.അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന സജിത്തിന് നിഷേധിച്ചതായി കമ്മീഷന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മൂന്നിന് അർധരാത്രി അറസ്റ്റ് ചെയ്ത വ്യക്തിയെ കോടതിയിൽ ഹാജരാക്കിയത് അടുത്ത ദിവസം പകൽ മൂന്നിലാണ്. അറസ്റ്റ് ചെയ്യുന്ന സമയത്ത് നിർബന്ധമായി പാലിക്കേണ്ട സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചില്ല. വക്കീലിനെ കാണാൻ അവസരം നൽകിയില്ല.

പരാതിക്കാരനു വൈദ്യസഹായം നൽകുന്നതിൽ വീഴ്ചയുണ്ടായതായി കമ്മീഷൻ കണ്ടെത്തി. സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തത് മനുഷ്യാവകാശലംഘനവും കോടതി ഉത്തരവിന്‍റെ ലംഘനവുമാണ്. രോഗിയായ പ്രതിക്കു വൈദ്യസഹായം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.