ആക്രിക്കടയിലെ തീപിടിത്തം: വിദഗ്ധ പരിശോധന വേണമെന്ന്
Wednesday, May 15, 2024 4:37 AM IST
കോഴിക്കോട്: ചൊവ്വാഴ്ച അർധരാത്രി കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് വിശദ പരിശോധന നടത്തുമെന്ന് അഗ്നിശമന സേന. വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. 35 ടൺ ആക്രി സാധനങ്ങൾ കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്ലാസ്റ്റിക് സാധന സാമഗ്രികള്‍ ഏറെയുള്ളതിനല്‍ ഇന്നലെ വൈകീട്ട് നാല് മണിവരെ സ്ഥലത്തുനിന്നും പുക ഉയരുന്നുണ്ടായിരുന്നു.

ഇത് അണയ്ക്കാനാണ് ഏറെ പണിപെട്ടത്. വെള്ളിമാടുകുന്ന് നിന്നും മൂന്ന് യൂണിറ്റാണ് ആദ്യം എത്തിയത്. തീഅണയ്ക്കാന്‍ പാടുപെട്ടേതാടെ മറ്റ് യൂണിറ്റുകളില്‍ നിന്നും അഗ്നിശമന സേന എത്തി.രാത്രി 11ന് തീ കണ്ട പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

എട്ട് യൂണിറ്റുക‍ൾ അർധരാത്രിയിലും തീ അണയ്ക്കാനുള്ള ശ്രമം തുടർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, റീസൈക്കിൾ ചെയ്യുന്നതിനായി അയയ്ക്കുന്നതിനു പാകപ്പെടുത്തുന്ന ഗോഡൗണാണിത്. ഇതുപ്രകാരം സംഭരിച്ച ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിയത്.

അഗ്നിശമന യൂണിറ്റുകൾ എത്തുമ്പോഴേക്ക് തന്നെ ഗോഡൗൺ ആകെ തീ പടർന്നു പിടിച്ചിരുന്നു. ഇതേ തുടർന്ന് തീ മറ്റിടങ്ങളിലേക്ക് പടരുന്നതു തടയാനുള്ള ശ്രമമാണ് വൈകുന്നേരം വരെയും നടന്നത്. ഗോഡൗണിനകത്ത് തൊഴിലാളികളൊന്നും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോഡൗണിനു തൊട്ടടുത്തായി വീടുകളോ, മറ്റു കെട്ടിടങ്ങളോ ഇല്ലായെന്നതും വലിയ അപകടം ഒഴിവാക്കി.