പതിയെ തുടങ്ങി... ഉച്ചയ്ക്ക് ശേഷം കുതിച്ച്... വിധിയെഴുത്ത്
Saturday, April 27, 2024 4:50 AM IST
കോഴിക്കോട്: രാവിലെ ഏഴുമുതല്‍ പതിയെ തുടങ്ങി, പത്തിന് ശേഷം വേഗത കൂടി ഉച്ചയ്ക്ക് 12.30 യോടെ മെല്ലെപ്പോക്കിലായി, ഉച്ചയ്ക്ക് ശേഷം കുതിച്ചുകയറി... കോഴിക്കോട് ജില്ലയിലെ പോളിംഗ് ട്രെന്‍ഡിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ജില്ലയിലുടനീളം പതിയെയാണ് വേട്ടെടുപ്പ് ആരംഭിച്ചത്. പതിവുപോലെ വോട്ടിംഗ് മെഷീനുകള്‍ ചിലയിടത്ത് പണി മുടക്കി, മറ്റിടത്ത് അനുഭവസമ്പത്തിലാത്ത ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വൈകുന്നതിനിടയാക്കി.

പക്ഷെ അതെല്ലാം വലിയ പ്രശ്‌നത്തിലേക്ക് പോകാതെ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസഥര്‍ക്കായി. ഫലത്തില്‍ വലിയ പരാതികള്‍ക്കിട നല്‍കാതെ കോഴിക്കോട്ട് ജില്ലയിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും അനുബന്ധചുമതലയുള്ളവര്‍ക്കും കഴിഞ്ഞു. വെള്ളിയാഴ്ചയായതിനാല്‍ ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുവരെ ചില പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ശൂന്യതയായിരുന്നു.

മുസ്ലീം വിഭാഗങ്ങള്‍ പള്ളിയില്‍ പോകുന്ന സമയത്ത് പല ബൂത്തുകളിലും ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടായിരുന്നു. വെയിലുമാറി ഉച്ചയ്ക്ക് മുന്നോടെ പോളിംഗ് വേഗതയില്‍ എത്തുകയായിരുന്നു. വൈകുന്നേരം മൂന്നരയോടെ കോഴിക്കോട് മണ്ഡലത്തില്‍ 53.08 ശതമാനമായിരുന്നു പോളിംഗ്. ഉച്ചയോടെ തന്നെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും പോളിംഗ് അമ്പത് ശതമാനം പൂര്‍ത്തിയായിരുന്നു.ബാലുശേരി 52.87 , എലത്തൂര്‍ 52.35, കോഴിക്കോട് നോര്‍ത്ത്: 52.36 കോഴിക്കോട് സൗത്ത് 52.79, ബേപ്പൂര്‍ 53.43, കുന്നമംഗലം 53.43-കൊടുവള്ളി 54.31 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം.

വടകരയില്‍ മുന്നരയോടെ 52.84 ശതമാനമായിരുന്നുപോളിംഗ്. വടകര 54.24, കുറ്റ്യാടി 51.07, നാദാപുരം 50.31, കൊയിലാണ്ടി 52.44, പേരാമ്പ്ര 52.97, തലശേരി 55.13, കൂത്തുപറമ്പ് 54.31 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം. പിന്നീടുള്ള മണിക്കൂറുകളില്‍ മികച്ച രീതിയിലുള്ള പോളിംഗ് രേഖപ്പെടുത്തി. അവസാന മണിക്കൂറുകളില്‍ വലിയ ക്യൂ തന്നെ പല ബൂത്തുകളിലും കാണാന്‍ കഴിഞ്ഞു. അതേസമയം പതിവുപോലെ പലയിടത്തും വോട്ടിംഗ് വൈകിയത് പ്രതിഷേധത്തിനിടയാക്കി.

എന്നാല്‍ ഉദ്യോഗസഥരുടെ സമയോചിതമായ ഇടപെടല്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി. കനത്ത വെയിലും സൗകര്യക്കുറവും ചില ബൂത്തുകളില്‍ േവാട്ടര്‍മാരെ വെള്ളം കുടിപ്പിച്ചു. ആഴ്ചവട്ടം സ്‌കൂളില്‍ ലഞ്ച് ബ്രേക്ക് എന്ന് പറഞ്ഞ് പത്ത് മിനുട്ട് വോട്ടെടുപ്പ് നിര്‍ത്തിവപ്പിച്ചതായി പരാതി ഉയര്‍ന്നു. സ്‌കൂളിലെ 86-ാം ബൂത്തിലാണ് സംഭവം.

വിവാദമായതോടെ ഉദ്യോഗസ്ഥരെത്തി പ്രശ്‌നം പരിഹരിച്ചു. പുത്തുര്‍ മഠം എംഎംഎല്‍പി സ്‌കൂളില്‍ പോളിംഗ് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇത് പ്രതിഷേധത്തിനിടയാക്കി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വിവിധ ബൂത്തുകളില്‍ ഉണ്ടായിരുന്നുവെങ്കിലും സമയബന്ധിതമായി പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാദാപുരം നിയോജകമണ്ഡലത്തില്‍ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രിസൈഡിംഗ് ഓഫീസർമാരെ മാറ്റിയസംഭവവും ഉണ്ടായി.