കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ പൊന്നുണ്ടമലയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പൊതുശ്മശാനം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തത് നിരവധി കുടുംബങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം അഞ്ചാം വാര്‍ഡ് കല്ലാനോട് ഇരുപത്തെട്ടാംമൈല്‍ മേഖലയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വീട്ടുകാര്‍ വലഞ്ഞു. ഒടുവില്‍ വീട്ടുമുറ്റത്ത് മൃതദേഹം സംസ്‌ക്കരിക്കേണ്ട ദുരവസ്ഥയുണ്ടായി കുടുംബത്തിന്.

കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട ശ്മശാനം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ ജനങ്ങളില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. വട്ടച്ചിറ പൊന്നുണ്ടമലയിലെ രണ്ടേക്കര്‍ ഭൂമി ശ്മശാന നിര്‍മാണത്തിനായി 1984ല്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറ്റിയം നിര്‍മിക്കാന്‍ 2024 നവംബറില്‍ കിഫ്ബി മുഖേന 2.32 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ക്കായി സാങ്കേതിക അനുമതി ലഭിക്കാനായി എസ്റ്റിമേറ്റ് സൂക്ഷ്മ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ശ്മശാനമില്ലാതെ ഒട്ടേറെ കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരേ രൂപവത്കരിച്ച പൊതുശ്മശാനം സംയുക്ത ജനകീയ സമരസമിതി കാലങ്ങളായി സമരമുഖത്താണ്. ഇനിയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ശ്മശാനമില്ലാത്തതു മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ തീരുമാനം.