പോളിംഗിലെ മെല്ലെപ്പോക്ക്; വരിനിന്ന് വലഞ്ഞ് മംഗലംഡാം മലയോരമേഖലയിലെ വോട്ടർമാർ
Saturday, April 27, 2024 1:53 AM IST
വടക്കഞ്ചേരി: മലയോര മേഖലയിൽ വോട്ട് ചെയ്യാൻ എത്തിയവർ വരിനിന്നു വലഞ്ഞു. രണ്ടുമണിക്കൂറിലധികമാണ് ഓരോ ബൂത്തിലും ആളുകൾ വോട്ടവകാശം വിനിയോഗിക്കാൻ കാത്തുനിന്ന് മടുത്തത്. കടുത്ത ചൂടിൽ വോട്ടെടുപ്പ് നടപടികൾ മെല്ലെ പോക്കിലായപ്പോൾ ജനങ്ങളും അസ്വസ്ഥരായി.

കടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പന്ത്രണ്ടും പതിനാലും കിലോമീറ്റർ യാത്ര ചെയ്ത് വോട്ട് ചെയ്യാൻ മംഗലംഡാം കരിങ്കയം പള്ളിയിലെ ബൂത്തിലെത്തിയവർക്കാണ് വോട്ടെടുപ്പ് ഏറെ ദുരിതമായത്. കിഴക്കഞ്ചേരി പഞ്ചായത്തിൽ പെടുന്നവർക്ക് കടപ്പാറ ഭാഗത്ത് പോളിംഗ് ബൂത്ത് ഇല്ലാത്തതിനാൽ പ്രദേശത്തെ ആളുകൾക്കെല്ലാം വോട്ട് ചെയ്യാൻ കിലോമീറ്ററുകൾ ഏറെ താണ്ടി കരിങ്കയത്ത് വരണം.

വലിയ വാടകയ്ക്ക് വാഹനം വിളിച്ചും സമയം കളഞ്ഞും പോളിംഗ് ബൂത്തിലെത്തിയപ്പോൾ വോട്ടെടുപ്പ് നടപടികൾക്ക് വേഗതയില്ലാതായത് പരാതികൾക്കിടയാക്കി. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലും കിഴക്കഞ്ചേരി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലും നീണ്ട ക്യൂ മണിക്കൂറുകളോളം നീണ്ടുനിന്നു. വോട്ടറുടെ വേരിഫിക്കേഷൻ ക്ലിയറൻസിനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വേഗതക്കുറവും വോട്ടിംഗ് സമയം കൂടാൻ കാരണമായി.
വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ വോട്ടിംഗ് മെഷീൻ എടുക്കുന്ന സമയകൂടുതലും ബൂത്തുകളിലെല്ലാം വോട്ടിംഗ് മന്ദഗതിയിലാക്കി.

മൂലങ്കോട് യുപി സ്കൂളിൽ വോട്ട് ചെയ്യാൻ വരിനിന്ന വോട്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ പ്രാഥമിക ശുശ്രൂഷകൾ നൽകി. ആയിരത്തിൽ കൂടുതൽ വോട്ടുള്ള ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. അതേസമയം, വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിലെ ബൂത്തുകൾ ഉൾപ്പെടെ ടൗൺ കേന്ദ്രങ്ങളിൽ തിരക്ക് നന്നേ കുറവായിരുന്നു. രാവിലെ തുടക്കത്തിൽ കുറച്ചു തിരക്കുണ്ടായിരുന്നതൊഴിച്ചാൽ പിന്നെ വന്നവർക്കെല്ലാം അപ്പോൾ തന്നെ വോട്ട് ചെയ്ത് തിരിച്ചു പോകാവുന്ന സൗകര്യമുണ്ടായി.