ചെങ്ങന്നൂർ: ചെങ്ങന്നൂർ മേഖല യിൽ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകിയും ശിഖരങ്ങൾ അടർന്നുവീണും നിരവധി വീടുകൾക്കും വസ്തുവകകൾക്കും വ്യാപക നാശം. ചെറിയനാട് നാലാം വാർഡ് അരിയന്നൂർശേരി നഗറിൽ വിദ്യാഭവനം വിജയന്‍റെ വീടിനു മുകളിലും സമീപത്തെ പൂവണ്ണാത്തറയിൽ അനിലിന്‍റെ ശുചിമുറിയുടെ മുകളിലും മരങ്ങൾ വീണാണ് നാശനഷ്ടങ്ങൾ സംഭവിച്ചത് .

അയൽപുരയിടത്തിൽ അപകടാവസ്ഥയിൽ നിന്ന മഹാഗണിയും കൊന്നത്തെങ്ങും കടപുഴകി വിജയന്‍റെ വീടിനു മുകളിൽ വീഴുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടി. ഭിത്തികൾക്കും സാരമായ കേടുപാടുകളുണ്ട്.

പൂവണ്ണാത്തറയിൽ അനിലിന്‍റെ ശുചിമുറിയുടെ മുകളിൽ വൻ ആഞ്ഞിലിമരം കടപുഴകി വീഴുകയായിരുന്നു. മേൽക്കൂര തകർന്നു. ഭിത്തികൾക്കും കേടുപാടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ഈ സമയം വിദ്യാഭവനം വീട്ടിൽ വിജയൻ, ഭാര്യ മായ, ഇവരുടെ മകൾ വിദ്യ, വിദ്യയുടെ സ്കൂൾ വിദ്യാർഥികളായ മൂന്നു കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.