ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം പൂജയും എഴുന്നള്ളത്തും ഇന്നു നടക്കും. പുലർച്ചെ നടതുറന്ന് അഭിഷേകങ്ങൾ പൂർത്തിയാക്കി കുടുംബ കാർണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് അമ്മ ദർശനം നൽകും. ഉച്ചപൂജയ്ക്കു ശേഷം കുടുംബകാർണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുളള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരയ്ക്കും.

കളം പൂർത്തിയായതോടെ അമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേതത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ അമ്മയെ അനുഗമിക്കും. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചതിനുശേഷം ശ്രീകോവിലിൽ നിന്നും കുത്തുവിളക്കിലേക്ക് കുടുംബകാർണവർ ദീപം പകരുന്നതോടെ എഴുന്നള്ളത്തിനുള്ള സമയമാകും.

തുടർന്ന് വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്‍റെ തിരുമുഖവും നാഗഫണവുമായി ആയില്യം എഴുന്നള്ളത്ത് നടക്കും. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും കാരണവൻമാർ നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി വലിയമ്മയെ അനുഗമിച്ചു ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എത്തും.

ഇല്ലത്ത് എത്തി അമ്മയുടെ പതിവ് പൂജകൾക്കുശേഷം ആയില്യം പൂജ ആരംഭിക്കും. രാത്രി വൈകിയാകും പൂജകൾ സമാപിക്കുന്നത്. തുലാംമാസത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത്. എന്നാൽ, കന്നിമാസവും സമാനമായ ചടങ്ങുകളോടെയാണ് മണ്ണാറശാലയിൽ ആയില്യം ഉത്സവം നടത്തുന്നത്. നവംബർ 12നാണ് മണ്ണാറശാല ആയില്യം.