ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ 470 കോടി രൂപ അനുവദിച്ചെന്നും ആറുമാസത്തിനുള്ളില്‍ കുട്ടനാട്ടിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തുമെന്നും തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു. ചമ്പക്കുളം സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന നെടുമുടി പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമുടി പഞ്ചായത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ വരും ദിവസങ്ങളില്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഭവനപദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളില്‍ 152 പേര്‍ക്ക് വീട് പൂര്‍ത്തീകരിച്ചു നല്‍കിയതായും ഹോമിയോ ആശുപത്രി കെട്ടിടം, മൂന്ന് അങ്കണവാടി കെട്ടിടങ്ങള്‍ എന്നിവ നിര്‍മിച്ചതായും സദസില്‍ അവതരിപ്പിച്ച പഞ്ചായത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

നിലാവ് പദ്ധതി വഴി 493 ലൈറ്റുകള്‍ സ്ഥാപിച്ചു. സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക്, അടുക്കളത്തോട്ടം എന്നിങ്ങനെയുള്ള പദ്ധതികള്‍ പഞ്ചായത്ത് ഏറ്റെടുത്ത് വിജയകരമാക്കി. കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഗ്രാമം, സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമം, അതിദാരിദ്ര്യ മുക്ത ഗ്രാമം, പ്ലാസ്റ്റിക് മുക്ത ഗ്രാമം എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെടുമുടി പഞ്ചായത്ത് പ്രസിഡന്‍റ് മിനി മന്മഥന്‍ നായര്‍ അധ്യക്ഷയായി. റിസോഴ്സ് പേഴ്സണ്‍ ജി.ടി. അഭിലാഷ് സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ റഹ്‌മാന്‍ പഞ്ചായത്തിന്‍റെ നേട്ടങ്ങളും അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി. മോഹനന്‍പിള്ള ഓപ്പണ്‍ ഫോറം നയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാജു കമാട്, സ്ഥിരംസമിതി അധ്യക്ഷരായ സതിയമ്മ അരവിന്ദാക്ഷന്‍, സ്മിത രാജേഷ്, എന്‍.എസ്. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പമ്പയാറ്റില്‍ മുങ്ങിത്താഴ്ന്ന സഹോദരിയെ രക്ഷിച്ച വിദ്യാര്‍ഥി ശിവപ്രിയ, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരെ സദസിന്‍റെ ഭാഗമായിആദരിച്ചു.