പേരൂര്‍ക്കട: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. വിളവൂര്‍ക്കല്‍ വിഴവൂര്‍ പെന്തക്കോസ്ത് പള്ളിക്കു സമീപം ചരുവിള വീട്ടില്‍ ഫെബിന്‍ (24) ആണ് പിടിയിലായത്.

പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ അഭിജിത്ത്, സിപിഒമാരായ ഉണ്ണികൃഷ്ണന്‍, അനുരാഗ് എന്നിവരാണ് പ്രതിയെ എറണാകുളത്തുനിന്നു പിടികൂടിയത്. ഈമാസം 5നാണ് നെട്ടയം കാച്ചാണി തേജസ് നഗര്‍ പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസ് (23), കാച്ചാണി സ്വദേശി സെയ്ദ് മുഹമ്മദ് (22) എന്നിവരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിഴിഞ്ഞത്ത് സ്വകാര്യാവശ്യങ്ങള്‍ക്കു പോയശേഷം രണ്ടു ബൈക്കുകളിലായി വീട്ടിലേക്കു തിരികെ പോകുകയായിരുന്നു നാലു യുവാക്കള്‍. പ്രതികള്‍ കൂട്ടംകൂടി നിന്നതു കണ്ടപ്പോള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് മുഹമ്മദ് ഹാരിസും സെയ്ദ് മുഹമ്മദും ചോദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. നാലുപേര്‍ കമ്പുകളും ഹെല്‍മെറ്റുകളും ഉപയോഗിച്ച് യുവാക്കളെ അടിച്ചുപരിക്കേല്‍പ്പിച്ചു.

ഫെബിന്‍ അരയില്‍ തിരുകിയിരുന്ന കത്തിയെടുത്ത് യുവാക്കളെ മുതുകില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെ തൃക്കണ്ണാപുരം സ്വദേശി സഞ്ജിത്ത് (18), പുന്നയ്ക്കാമുകള്‍ സ്വദേശികളായ അരുണ്‍ (18), അലന്‍ അബി (18), മലയിന്‍കീഴ് സ്വദേശി ഗൗരി ശങ്കര്‍ (21) എന്നിവര്‍ പിടിയിലായിരുന്നു. ഫെബിനെ റിമാന്‍ഡ് ചെയ്തു.