ജില്ലയില്‍ ആവേശം ചോരാതെ ജനവിധി
Saturday, April 27, 2024 5:04 AM IST
മലപ്പുറം: പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ ജില്ലയിലെ വോട്ടര്‍മാരെത്തി. ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.

മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പിന്നീട് പോളിംഗ് മന്ദഗതിയിലായി. വെയിലിന്‍റെ ചൂട് കൂടിയതും വെള്ളിയാഴ്ച മസ്ജിദുകളില്‍ ജുമുഅ നമസ്കാരമുണ്ടായിരുന്നതും ഉച്ചനേരത്തെ പോളിംഗിനെ മന്ദഗതിയിലാക്കി.

പിന്നീട് വൈകുന്നേരത്തോടെ വീണ്ടും ബൂത്തുകളില്‍ തിരക്കായിരുന്നു. പലയിടത്തും ക്യൂവിന്‍റെ നീളം കൂടി വന്നു. രാത്രി എട്ടു വരെയുള്ള കണക്കു പ്രകാരം മലപ്പുറം ജില്ലയില്‍ 70.25 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയരും. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 71.42 ഉം പൊന്നാനിയില്‍ 67.67 ഉം ആണ് പോളിംഗ് ശതമാനം. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

മലപ്പുറം ജില്ലയിലെ 33,93,884 വോട്ടര്‍മാരില്‍ 23,84,528 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 16,96,709 പുരുഷ വോട്ടര്‍മാരില്‍ 11,26,566 പേരും (66.39 ശതമാനം) 16,97,132 സ്ത്രീ വോട്ടര്‍മാരില്‍ 12,57,942 പേരും (74.12 ശതമാനം) വോട്ട് ചെയ്തു. 43 ട്രാന്‍സ്ജെന്‍ഡേഴ്സില്‍ 20 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (46.51 ശതമാനം).

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 14,79,921 വോട്ടര്‍മാരില്‍ 10,57,024 ഉം (71.42 ശതമാനം) പൊന്നാനി മണ്ഡലത്തില്‍ 14,70,804 വോട്ടര്‍മാരില്‍ 995396 ഉം (67.67 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ 6,43,210 വോട്ടര്‍മാരില്‍ 468528 പേര്‍ വോട്ടു ചെയ്തു. രാവിലെ ഏഴു മണിക്കു തന്നെ പോളിംഗ് ആരംഭിച്ചു. പല ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ സംഭവിച്ചത് വോട്ടിംഗ് തടസപ്പെടുത്തി. പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് തുടര്‍ന്നു.

അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തനങ്ങാടി ജിഎല്‍പി സ്കൂളില്‍ 147 നമ്പര്‍ ബൂത്തില്‍ വൈകുന്നേരം ആറു മണിയായപ്പോഴും വോട്ടു ചെയ്യാനെത്തിയവരുടെ വന്‍ നിരയാണ് കാണപ്പെട്ടത്.

പോളിംഗ് ഓഫീസര്‍മാരുടെ മെല്ലെപോക്കാണ് പ്രയാസം ഉണ്ടാക്കിയതെന്നു വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ രാത്രി വൈകിയാണ് വോട്ടിംഗ് പൂര്‍ത്തിയായത്.

കുളത്തൂര്‍ ചന്തപ്പടി എല്‍പി സ്കൂള്‍, കുറുപ്പത്താല്‍ നാഷണല്‍ സ്കൂള്‍ എന്നിവിടങ്ങളിലും ആറുമണിക്ക് ശേഷവും നീണ്ട ക്യൂ അനുഭവപ്പെട്ടു. രാത്രി എട്ടുവരെ 17 ബൂത്തുകളില്‍ വോട്ടെടുപ്പ് കഴിഞ്ഞിരുന്നില്ല.

ജില്ലയില്‍ ആകെ 2798 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം മണ്ഡലത്തില്‍ 1215 ഉം പൊന്നാനിയില്‍ 1167 ഉം പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്.

വയനാട് മണ്ഡലത്തിലുള്‍പ്പെട്ട മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 573 പോളിംഗ് സ്റ്റേഷനുകളുമുണ്ടായിരുന്നു. വോട്ടെടുപ്പിനു ശേഷം സീല്‍ ചെയ്ത യന്ത്രങ്ങളും മറ്റ് പോളിംഗ് സാമഗ്രികളും നിര്‍ദിഷ്ട സ്വീകരണ കേന്ദ്രങ്ങളില്‍ രാത്രി എത്തിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കനത്ത സുരക്ഷയില്‍ യന്ത്രങ്ങള്‍ ഇവിടങ്ങളില്‍ സൂക്ഷിക്കും.