അസഹനീയം ഈ മെല്ലെപ്പോക്ക്
Saturday, April 27, 2024 1:52 AM IST
കാസർഗോഡ്: വെയിൽച്ചൂട് കൂടുന്നതിനുമുമ്പേ വോട്ടുചെയ്ത് മടങ്ങാമെന്നു കരുതിയാണ് പലരും രാവിലത്തെ ഭക്ഷണം പോലും ഒഴിവാക്കി പോളിംഗ് ബൂത്തിലെത്തിയത്. സാമാന്യം വലിയ വരിയുണ്ടെങ്കിലും പെട്ടെന്ന് നീങ്ങുമെന്നു കരുതി നിന്നതാണ്. ആ കാത്തിരിപ്പ് രണ്ടും മൂന്നും മണിക്കൂറുകൾ നീണ്ടപ്പോൾ ചിലരെങ്കിലും വോട്ടുചെയ്യാതെ മടങ്ങി. പ്രായഭേദമന്യേ പലരും ക്ഷീണിച്ചവശരായി.

നട്ടുച്ചവെയിലത്തും മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവിന് മാറ്റമുണ്ടായില്ല. വെയിലാറിയിട്ട് പോകാമെന്നു വച്ചവരും വൈകിട്ട് വോട്ടിംഗ് സമയം കഴിയുന്നതുവരെയും ക്യൂവിൽ കുടുങ്ങി. പലരും ടോക്കൺ വാങ്ങി പിന്നെയും കാത്തുനില്ക്കേണ്ടി വന്നു.

മിക്ക ബൂത്തുകളിലും വരിനില്ക്കുന്നവർക്ക് ഇരിക്കാൻ ബെഞ്ചുകളും കുടിക്കാൻ വെള്ളവുമൊക്കെ ഒരുക്കിവച്ചിരുന്നതാണ് തെല്ലെങ്കിലും ആശ്വാസമായത്. പ്രായാധിക്യമോ അവശതകളോ ഉള്ളവരെ സഹായിക്കാൻ സ്കൂളവധിക്കാലമായിട്ടും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുൾപ്പെടെ എത്തിയിരുന്നു.

മലയോരത്തും നഗരമേഖലകളിലുമെല്ലാം വോട്ടുചെയ്യാൻ പോയ എല്ലാവർക്കും പറയാനുണ്ടായിരുന്നത് വോട്ടിംഗ് നടപടിക്രമങ്ങളിലെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള പരാതിയാണ്. മലയോരമേഖലയിലെ പല ബൂത്തുകളിലും ഒരു മണിക്കൂർ നേരംകൊണ്ട് മുപ്പതിൽ താഴെ ആളുകൾ മാത്രമാണ് വോട്ടുചെയ്ത് മടങ്ങിയത്.

അതിൽ തന്നെ ഓപ്പൺ വോട്ടുകാരെയും മുതിർന്ന പൗരന്മാരെയും മറ്റും അധികം കാത്തുനിർത്താതെ അകത്തുകയറ്റിയപ്പോൾ നേരത്തേ വന്ന് വരിയിൽ സ്ഥാനം പിടിച്ചവർ അവിടെത്തന്നെ ബാക്കിയായി.

അല്പം കൂടി വേഗത്തിൽ കാര്യങ്ങൾ ചെയ്തുകൂടേയെന്ന് രാഷ്ട്രീയഭേദമില്ലാതെ ഏജന്‍റുമാർ തന്നെ ഉദ്യോഗസ്ഥരോട് ചോദിക്കുന്ന അവസ്ഥയായിരുന്നു പല ബൂത്തുകളിലും. നിഷ്പക്ഷ വോട്ടർമാരെ മനസ്സ് മടുപ്പിച്ച് മടക്കിയയ്ക്കുന്നതിനായി വോട്ടിംഗ് മനപൂർവം വൈകിപ്പിക്കുകയാണെന്ന പരാതിയും ചിലയിടങ്ങളിൽ ഉയർന്നു.

മൊബൈൽ ഫോൺ കൊണ്ട് ഞൊടിയിടയിൽ ബാങ്കിൽനിന്ന് പണമയയ്ക്കാനും വൈദ്യുതി ബില്ലടക്കാനുമൊക്കെ കഴിയുന്ന കാലത്ത് വോട്ട് രേഖപ്പെടുത്താൻ മാത്രം ഇത്രയും മണിക്കൂറുകൾ വരിനില്ക്കേണ്ടിവരുന്ന അവസ്ഥ എന്ന് മാറുമെന്ന ചോദ്യം പലരിൽനിന്നും ഉയർന്നുകേട്ടു. വോട്ടുചെയ്യാനായി ഇതുപോലെ മണിക്കൂറുകൾ കാത്തിനില്ക്കാൻ പുതിയ തലമുറയിലെ പിള്ളേരെയൊന്നും കിട്ടാൻ പോകുന്നില്ലെന്ന അഭിപ്രായവും പരക്കേ ഉയർന്നു. പല ബൂത്തുകളിലും പുതിയ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് അത് ശരിവയ്ക്കുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി.

മെഷീന്‍ മന്ദഗതിയില്‍; വോട്ടിംഗ് വൈകി

കാസര്‍ഗോഡ്: പല ബൂത്തുകളിലും വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ വോട്ടിംഗ് ഏറെ വൈകുന്ന സ്ഥിതിയുണ്ടായി. വോട്ട് രേഖപ്പെടുത്തിയ ശേഷം മെഷീനില്‍ നിന്നും ബീപ്പ് ശബ്ദം പുറപ്പെടുവിച്ച ശേഷമേ ബൂത്ത് വിടാന്‍ പാടുള്ളുവെന്ന് വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വോട്ട് രേഖപ്പെടുത്തി, ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞിട്ടും ബീപ്പ് ശബ്ദം വരാന്‍ പിന്നെയും വൈകുന്ന സ്ഥിതിയുണ്ടായി. ഇതോടെ രണ്ടു മണിക്കൂറോ അതില്‍ കൂടുതലോ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥ പല വോട്ടര്‍മാര്‍ക്കും വന്നു. ഇതു പലയിടത്തും ബഹളത്തിനിടയാക്കി.

വോട്ടര്‍മാര്‍ അതിരാവിലെ ഹാജര്‍

വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിംഗ് ബൂത്തില്‍ എത്തിച്ചേരുന്ന കാഴ്ചയാണ് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കണ്ടത്. കടുത്ത ചൂടിനെ പേടിച്ചാണ് മിക്കവരും രാവിലെ ആറു മുതല്‍ തന്നെ പോളിംഗ് ബൂത്തില്‍ എത്തിച്ചേര്‍ന്നത്.

മുതിര്‍ന്ന പൗരന്മാരും അംഗപരിമിതരും കൈക്കുഞ്ഞുങ്ങളുമായെത്തിയവരുമെല്ലാം നേരം വെളുക്കുന്നതിനുമുമ്പേ ക്യൂ നില്‍ക്കാന്‍ തുടങ്ങി.

ബസുകളില്ല, കടകള്‍
തുറന്നില്ല

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബസുകള്‍ പിടിച്ചെടുത്തതോടെ വിരലില്‍ എണ്ണാവുന്ന സ്വകാര്യബസുകള്‍ മാത്രമാണ് പോളിംഗ് ദിവസം സര്‍വീസ് നടത്തിയത്. ഇതു വോട്ടര്‍മാരെ കുറച്ചൊന്നുമല്ല വലച്ചത്.സ്വന്തമായി വാഹനമില്ലാത്തവര്‍ വലിയ തുക മുടക്കി ടാക്‌സി പിടിക്കേണ്ട സ്ഥിതിയുണ്ടായി.

ദേശീയ-സംസ്ഥാന പാതകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പോലും വളരെ കുറവായിരുന്നു. മലയോരമേഖലയിലേക്ക് കാഞ്ഞങ്ങാട് നിന്നും ബസുകള്‍ ഏതാണ്ട് തീര്‍ത്തും ഇല്ലാത്ത സ്ഥിതിയായിരുന്നു.

ജില്ലയില്‍ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുണ്ടായത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളില്‍ പോലും ഏതാണ്ട് ഹര്‍ത്താല്‍ പ്രതീതി തന്നെയായിരുന്നു.മെഡിക്കല്‍സ്റ്റോറുകളും ഹോട്ടലുകളും പോലും തുറക്കാതിരുന്നത് ജനങ്ങളെ ഏറെ വലച്ചു.