കുഴികള്‍ക്കിടയിലുണ്ട് വഴി
Saturday, July 27, 2024 1:32 AM IST
കാസര്‍ഗോഡ്: കെഎസ്ടിപി റോഡിലൂടെ കാസര്‍ഗോഡ് നഗരത്തിലേക്ക് വന്നാല്‍ നിങ്ങളെ സ്വാഗതം ചെയ്യുക ചന്ദ്രഗിരി ജംഗ്ഷനിലെ പാതാളക്കുഴികളാകും. നഗരത്തിലെ മിക്ക റോഡുകളിലും ഇതേ അവസ്ഥയാണ്. രാവിലെ വീട്ടില്‍ നിന്നും വാഹനമെടുത്തു നഗരത്തില്‍ ഇറങ്ങിയാല്‍ തിരിച്ച് ജീവനോടെ വീട്ടില്‍ എത്തുമെന്ന് ഒരു ഗ്യാരണ്ടിയുമില്ലാത്ത അവസ്ഥ.

മഴക്കാലത്തിനു ഏതാനും മാസം മുമ്പ് കുഴികള്‍ അടച്ചതും റീ ടാറിംഗ് നടത്തിയതുമായ റോഡുകള്‍ തകര്‍ന്നു. ചതിക്കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.

തിരക്കേറിയ ചന്ദ്രഗിരി ജംഗ്ഷനില്‍ കുഴികള്‍ക്കിടയിലൂടെ വഴി കണ്ടെത്തി പോവുകയെന്നത് ഇരുചക്രവാഹനയാത്രികരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. വലിയ കുഴികള്‍ ഉണ്ടെന്നും അപകട മുന്നറിയിപ്പ് നല്‍കി അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

രാത്രി ഈ ഭാഗത്ത് വെളിച്ച കുറവ് കാരണം കുഴികളില്‍ വീണ് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഏതാനും മാസം മുമ്പ് തകര്‍ന്ന കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ഥിനി മരണപ്പെട്ടിരുന്നു. കൂടെയുള്ള സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് ശേഷം അധികൃതര്‍ കുഴികള്‍ അടച്ചു.


എന്നാല്‍ മഴക്കാലം വന്നതോടെ വീണ്ടും തകര്‍ന്നു വലിയ കുഴികള്‍ രൂപപെട്ടു. പ്രസ് ക്ലബ്ബ് ജംഗ്ഷനും തകര്‍ന്നിരുന്നു. ഇവിടം അടിക്കടി തകരുന്നതിനാല്‍ ഇന്‍റര്‍ലോക്ക് പാകുകയായിരുന്നു. അശാസ്ത്രീയമായ അറ്റകുറ്റപ്പണിയും റീ ടാറിംഗ് പ്രവൃത്തിയിലെ കൃത്രിമത്വവും കാരണം റോഡുകള്‍ പെട്ടെന്ന് തകരാറിലാകുന്നു. കുഴികളില്‍ മഴവെള്ളം നിറയുന്നതിനാല്‍ ദീര്‍ഘദൂര യാത്രികര്‍ കുഴികള്‍ കാണാതെ അപകടത്തില്‍ ചാടുന്നു. സീറ്റ് ബെല്‍റ്റിനും പുക പരിശോധന സര്‍ട്ടിഫിക്കറ്റിനും ഹെല്‍മറ്റിനും പിഴയീടാക്കുന്നത് വരുമാനത്തിനല്ലെന്നും യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്നും വീമ്പിളക്കുന്ന അധികൃതര്‍ക്ക് പക്ഷേ റോഡിലെ പാതാളക്കുഴികള്‍ അടയ്ക്കാന്‍ താത്പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം.