കൊച്ചി: കൊച്ചിയില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഉദ്യോഗസ്ഥരുടെ വിവിധ സംഘങ്ങള്‍ മേഖല തിരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്. ഇതിനുപുറമേ തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും പരിശോധനകള്‍ തുടരുകയാണ്.

ശുചിത്വമില്ലായ്മ മുതല്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന്‍റെ അഭാവം വരെയുള്ള പിഴവുകളും പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

ഭക്ഷ്യവിഷബാധ നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ അനധികൃതവും വീഴ്ചവരുത്തുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് മേഖലയിലെ അസോസിയേഷനുകളടക്കം ആവശ്യപ്പെടുന്നത്.

നാലു മാസത്തിനിടെ 10.69 ലക്ഷം പിഴ

മാര്‍ച്ച് ഒന്നുമുതല്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഈടാക്കിയത് 10.69 ലക്ഷം രൂപ. ഹോട്ടലുകളിലെ അടുക്കളകളിലെ ശുചിത്വക്കുറവ്, ജീവനക്കാരുടെ ആരോഗ്യ പരിശോധനയിലുണ്ടാകുന്ന വീഴ്ച, ഗുണനിലവാരമില്ലാത്ത കുടിവെള്ളം, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കര്യങ്ങളൊക്കെ പിഴ ഈടാക്കുന്നതിന് കാരണമായിട്ടുണ്ട്.

ഇക്കാലയളവില്‍ 286 സ്ഥാപനങ്ങള്‍ക്കാണ് ഇതിനായി നോട്ടീസ് നല്‍കിയത്. 401 സ്ഥാപനങ്ങള്‍ക്ക് ക്രമക്കേടുകള്‍ തിരുത്തുന്നതിനുള്ള നോട്ടീസും നല്‍കി.

2327 പരിശോധനകള്‍

ഇക്കാലയളവില്‍ 2327 പരിശോധനകളാണ് ജില്ലയില്‍ അധികൃതര്‍ നടത്തിയത്. 565 സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി 1167 സാമ്പിളുകളുമെടുത്തു. സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് റീജണല്‍ ലബോറട്ടറിയിലെത്തിച്ച് പരിശോധന നടത്തിയാണ് ഗുണനിലവാരം വിലയിരുത്തുന്നത്. പുതുതായി 749 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 4045 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്.