പായിപ്ര, മാനാറി പ്രദേശങ്ങളിൽ പ്ലൈവുഡ് മാഫിയ പിടിമുറുക്കുന്നു ; ആശങ്കയോടെ ജനങ്ങൾ
Saturday, July 27, 2024 3:53 AM IST
മൂവാറ്റുപുഴ : പായിപ്ര, മാനാറി പ്രദേശങ്ങളിൽ പ്ലൈവുഡ് മാഫിയ പിടിമുറുക്കുന്നു. പായിപ്ര പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13, 22 വാർഡുകളിൽ കൂണു പോലെയാണ് പ്ലൈവുഡ് കന്പനികൾ മുളച്ചുപൊന്തുന്നത്. കന്പനികളിൽനിന്നു വമിക്കുന്ന വിഷവായു ശ്വസിച്ചാണ് പായിപ്രയിലെ ജനങ്ങൾ ജീവിക്കുന്നത്.

ഇതിനെതിരേ നിയമ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ ദുരിതം കണ്ടതായി നടിക്കുന്നില്ല. കുടിവെള്ളം ലഭ്യമാകുന്ന കിണറുകളും തോടുകളും വിഷമയമായി. വെള്ളത്തിന് മുകളിൽ കറുത്ത നിറത്തിലുള്ള പാടയാണ്.

പ്രതിഷേധങ്ങളും പരാതികളും കേട്ട് ജനങ്ങളെ സംരക്ഷിക്കേണ്ടവരായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികാരികൾ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവർ ജനങ്ങളുടെ പരാതികൾക്കും പരിവേദനങ്ങൾക്കും പുല്ലുവില പോലും കല്പിക്കുന്നില്ല.

രായമംഗലം, അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളിൽനിന്നും ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് നീക്കം ചെയ്ത പ്ലൈവുഡ് കന്പനികളിൽ പലതും ഇവിടേക്ക് ചേക്കേറിയിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ ജനങ്ങളുടെ എതിർപ്പിനെ വകവയ്ക്കാതെ ലൈസൻസ് കൊടുക്കുന്ന പഞ്ചായത്ത് ഭരണാധികാരികൾക്കെതിരേ ജനരോഷം ഉയരുകയാണ്.


പായിപ്ര സൊസൈറ്റിപടിക്കും ഏനാലിക്കുന്ന് മൂങ്ങാച്ചാൽ റോഡിനും ഇടയിലുള്ള 15 ഏക്കർ സ്ഥലത്ത് പത്തിലധികം പ്ലൈവുഡ് കന്പനികൾ ഉടൻ തുടങ്ങാനുള്ള തയാറെടുപ്പ് നടക്കുകയാണത്രേ. ഇതിനായി ചിലർ ഇവിടെ സ്ഥലംവാങ്ങിക്കൂട്ടുന്നുണ്ട്.

പായിപ്ര, മാനാറി, ഭീമൻ ചവുട്ടിപാറ, കിഴക്കനേടം, കാഞ്ഞിരക്കുഴി പ്രദേശങ്ങളിലെ സ്ഥലങ്ങൾ പൈവുഡ് കന്പനിയുടമകൾ സ്വന്തമാക്കിയിരിക്കുകയാണ്. ഇവിടെ പുതിയ പ്ലൈവുഡ് കന്പനികൾ സ്ഥാപിക്കുന്നതിനെതിരേ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.