സഞ്ചാരികൾക്ക് ദൃശ്യമനോഹാരിത പകർന്ന് വാഴാനി ഡാം തുറന്നു
Saturday, July 27, 2024 1:32 AM IST
വടക്കാഞ്ചേരി: ഡാമിലെത്തിയ സഞ്ചാരികൾക്ക് ദൃശ്യ മനോ ഹാരിത പകർന്ന് വാഴാനി ഡാം തുറന്നു. ജലനിരപ്പ് പാരമ്യ ത്തിലെത്തിയതിനെ തുടർന്ന് ഡാമിന്‍റെ നാല് ഷട്ടറുകളും അഞ്ചു സെന്‍റിമീറ്റർ വീതം തുറന്നു. 62.48 മീറ്റർ സംഭരണ ശേഷിയുളള ഡാമിലെ ജലനിരപ്പ് 60.48 മീറ്ററിലെത്തിയ പ്പോഴാണ് ഷട്ടർ ഇന്നലെ രാവിലെ 11 ന് തുറന്ന് വെള്ളം ഡാമിന്‍റെ പ്രധാന കനാലായ വടക്കാഞ്ചേരി പുഴയിലേക്ക് തുറന്നുവിട്ടത്. റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്ത മായതിനെത്തുടർന്ന് വടക്കാഞ്ചേരി പുഴയുടെ ഇരുകര കളിലും താമസിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ജാഗ്ര താ നിർദേശം നൽകിയിരുന്നു. പുഴയിലെ ചിറകളെല്ലാം തുറന്നുകിടക്കുന്നതിനാൽ ഡാമിലെ അധികജലം വരുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസി ഡന്‍റ് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, പഞ്ചായത്ത് അംഗം സി. സുരേഷ്, അസി. എൻജിനീയർമാരായ പി.എസ്. സാൽവിൻ, നെവിൻ. ജെ. തേറാട്ടിൽ, മറ്റ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, നാട്ടുകാർ, സഞ്ചാരികൾ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.


പീച്ചി ഡാം ഇന്നു തുറക്കും,
ജാഗ്രത പാലിക്കണം

തൃശൂർ: പീച്ചി ഡാമിന്‍റെ സ്ലുയീസ് വാൽവ് ഇന്നു രാവിലെ ഏഴിനു തുറക്കും. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പരമാവധി 0.5 മില്ലിമീറ്റർ ക്യൂബിക് ജലം കെഎസ്ഇബിക്കു വൈദ്യുതി ഉത്പാദനത്തിനു നല്കിയശേഷം പുഴയിലേക്ക് ഒഴുക്കിവിടുകയാണു ചെയ്യുക. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്.