ചാലക്കുടി: ബാറിൽ പുറത്തുനിന്നും മദ്യംകൊണ്ടുവന്ന് അനധികൃത മദ്യവില്പന നടത്തിയതു മാനേജരെ അറിയിച്ചതിലുള്ള വിരോധത്തിൽ ബാറിലെ ബാർമാനെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മൂന്നു പ്രതികളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി കട്ടപ്പന വെള്ളയാംകുടി വാഴയിൽ വീട്ടിൽ ജെയ്‌സ് ആന്‍റണി (39 ), അമ്പഴക്കാട് പള്ളിപ്പാട്ട് വീട്ടിൽ സിജോ ജോസ് (42 ), കോഴിക്കോട് പെരുവണ്ണാമുഴി പേരാമ്പ്ര പടത്താനത്ത് രഞ്ജിത്ത് (30 ) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ദിവസം ബാറിലെ ബാർമാനായി ജോലി ചെയ്തുവരുന്ന മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പൊൻവേലി കിഴക്കേതിൽ വീട്ടിൽ ഷാജിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ചാലക്കുടി ബാറിലെ ജീവനക്കാരായിരുന്ന പ്രതികൾ അനധികൃതമായി പുറത്തുനിന്നും മദ്യം കൊണ്ടുവന്ന് ബാറിനുള്ളിൽ വിൽക്കാൻ ശ്രമിച്ചതിനെതുടർന്ന് കഴിഞ്ഞ 14ന് ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.

മദ്യവിൽപന നടത്തിയ കാര്യം മാനേജരെ അറിയിച്ചത് ഷാജിയാണെന്ന് ആരോപിച്ചാണ് പ്രതികൾ വെളുപ്പിന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകാനായി ഇറങ്ങിയ ഷാജിയെ ബാറിലേക്കുള്ള റോഡിൽവച്ച് തടഞ്ഞുനിർത്തി മർദിച്ചത്. പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.