ലയങ്ങളുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കും
Wednesday, May 15, 2024 5:07 AM IST
കൽപ്പറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അങ്കണവാടികൾ, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്‍റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് തൊഴിൽ വകുപ്പ് കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകും. തൊഴിലിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.

തൊഴിലാളികളെ നേരിൽ കണ്ട് മിനിമം വേതനം, ലയങ്ങൾ, അർഹമായ അവധികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ, തൊഴിൽ അവകാശങ്ങൾ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് പ്ലാന്‍റേഷൻ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണം. തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമകളെ അറിയിക്കുകയും അടിയന്തര പ്രശ്ന പരിഹാരവും ഉറപ്പാക്കണം.

വീഴ്ച ഉണ്ടായാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് അഞ്ചാം തിയതിക്കകം ക്രോഡീകരിച്ച് പ്ലാന്‍റേഷൻ ചീഫ് ഇൻസ്പെക്ടർ ലേബർ കമ്മീഷണർക്ക് നൽകണം. പരിശോധന പൂർത്തിയായി 72 മണിക്കൂറിനകം ലേബർ കമ്മിഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റത്തിൽ പരിശോധനാ റിപ്പോർട്ട് അപ് ലോഡ് ചെയണം.

മഴക്കാല ശുചീകരണത്തിന്‍റെ ഭാഗമായി ലയങ്ങളിൽ അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ മാനേജ്മെന്‍റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. തൊഴിൽ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികൾ, നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത, രേഖകൾ ഹാജരാക്കുന്നതിനുള്ള തിയതി തുടങ്ങിയ കാര്യങ്ങളും മാനേജ്മെന്‍റ് പ്രതിനിധികളെ ധരിപ്പിക്കണം.

ഹിയറിംഗ് തിയതി മുൻകൂട്ടി അറിയിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമയ്ക്ക് നൽകണം.

തൊഴിലാളികൾക്ക് അർഹമായ പരിരക്ഷ ഉറപ്പാക്കണം. എസ്റ്റ്റ്റേറ്റ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്‍റേഷൻ ചീഫ് ഇൻസ്പെക്ടർ ഉറപ്പാക്കണമെന്നും ലേബർ കമ്മീഷണർ അറിയിച്ചു.