ചെറുപുഴ ആവുള്ളാങ്കയത്തിലെ മത്സ്യ സമ്പത്ത് നശിക്കുന്നു
Tuesday, May 14, 2024 7:43 AM IST
ചെറുപുഴ: ചെറുപുഴ ആവുള്ളാ ങ്കയത്തിലെ മത്സ്യസമ്പത്ത് നശിക്കുന്നു. ചെറുപുഴ ആവുള്ളാങ്കയത്തിൽ മീൻ പിടിക്കാൻ ആളുകളുടെ തിരക്കാണിപ്പോൾ. കയത്തിൽ വെള്ളം കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ വെള്ളത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞു. മീനുകൾ കൂട്ടത്തോടെ വെള്ളത്തിന് മുകളിലെത്തിയതോടെ നിരവധി ആളുകൾ മീൻ പിടിക്കാൻ എത്തുകയായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണിങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

50 മീറ്റർ ആഴത്തിൽ വെള്ളം ഉണ്ടായിരുന്ന കയമായിരുന്നു ചെറുപുഴ ആവുള്ളാങ്കയം. ഇപ്പോൾ നാല് മീറ്റർ ആഴത്തിൽ മാത്രമാണ് വെള്ളമുള്ളത്. വേനൽ കടുത്ത് കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് നിലച്ചതും കൂടാതെ ഈസ്റ്റ് - എളേരി പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി ദിവസേന രണ്ട് ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നതും ആവുള്ളാങ്കയത്തിലെ വെള്ളം ഇത്രമേൽ കുറയാൻ കാരണമായി.

സമീപവാസികൾക്കൊപ്പം വാഹനങ്ങളിലെത്തിയും നൂറുകണക്കിനാളുകൾ ഇന്നലെ ഇവിടെയെത്തി മീൻ പിടിച്ചു. 100 കണക്കിന് കറ്റി, ചെമ്പല്ലി, മടമീൻ, വരാൽ എന്നിവയെയാണ് പിടികൂടിയത്. കയത്തിലിറങ്ങി വല ഉപയോഗിച്ചും ചുണ്ടയിട്ടും, കത്തി കൊണ്ട് വെട്ടിയുമാണ് മീനുകളെ പിടിച്ചത്. ഉടൻ മഴ പെയ്തില്ലെങ്കിൽ കാര്യങ്കോട് ആവുള്ളാങ്കയത്തിലെ മത്സ്യ സമ്പത്ത് ഇല്ലാതാകും.