ലഹരി മാഫിയായെയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യണം: കെസിബിസി
Thursday, May 16, 2024 11:47 PM IST
കൊല്ലം: അതിഭീകരമായി വർധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന ലഹരി മാഫിയായേയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് അതിരുകടന്നിരിക്കുന്ന എല്ലാ അക്രമങ്ങളുടെ പിന്നിലും വ്യാപകമായ ലഹരി കച്ചവടവും അതുമൂലമുളള പ്രശ്നങ്ങളുമാണെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയണം.

ലഹരി സംഘങ്ങൾക്കുളള രാഷ്ട്രീയ ഉദ്യോഗസ്ഥ സംരക്ഷണവും അധികൃതരുടെ നിഷ്ക്രിയത്വവുമാണ് ലഹരിമാഫിയാ തഴച്ചുവളരാൻ ഇടയാക്കിയതെന്ന് യോഗം ആരോപിച്ചു. ലഹരിമോചന ചികിത്സക്ക് നേതൃത്വം നൽകിയ വ്യക്തിപോലും അതിക്രൂരമായി കൊല്ലപ്പെടുന്ന സംഭവം പ്രതിഷേധാർഹമാണെന്നും ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണസംവിധാനങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും യോഗം കുറ്റപ്പെടുത്തി.

മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരിയുടെ വ്യാപനം തടയുന്നതിനും അതിന്‍റെ പിന്നിലുളള സാമൂഹികവിരുദ്ധ ശക്തികളെ അമർച്ച ചെയ്യുന്നതിനും സത്യസന്ധവും സുതാര്യവുമായ നയരൂപീകരണവും നിയമ നടപടികളും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേയ് 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.

സമിതി രൂപതാ പ്രസഡന്‍റ് യോഹന്നാൻ ആന്‍റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ് ജനറൽ സെക്രട്ടറി ഏ.ജെ .ഡിക്രൂസ്, എം.എഫ് ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, അഡ്വ ഇ.എമേഴ്സണ്‍, ബിനു മൂതാക്കര, എസ് .സ്റ്റീഫൻ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ , എം.മാനുവൽ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു