പോക്സോ കേസിൽ 20 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും
Saturday, May 18, 2024 3:56 AM IST
പത്തനംതിട്ട: ഏഴു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി. ചങ്ങനാശേരി മാടപ്പള്ളി ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാറിനെ(40)യാണ് ശിക്ഷിച്ചത്. അതിവേഗ കോടതി സ്പെഷൽ ജഡ്ജ് ഡോണി തോമസ് വർഗീസിന്‍റേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.

കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ 2015ൽ അന്നത്തെ എസ്ഐ ജി. സന്തോഷ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി വിധിപറഞ്ഞത്. പിഴത്തുക കുട്ടിയുടെ അമ്മയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2015 ഏപ്രിൽ 15ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

റോഡരികിൽ നിർത്തിയിട്ട ഇയാളുടെ കാറിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്ഐ ആയിരുന്ന ടി.ജി. പുരുഷോത്തമൻ നായരാണ്. പ്രോസിക്യൂഷന് വേണ്ടി ജെയ്സൺ മാത്യൂസ് ഹാജരായി.