നൗഷാദിന്‍റെ നളപാചകം ഇനി മകളിലൂടെ രുചിക്കാം
Tuesday, May 14, 2024 10:52 PM IST
മാന്നാർ: മലയാളിക്ക് രുചിയുടെ പുത്തൻകൂട്ട് പരിചയപ്പെടുത്തിയ നൗഷാദിനെ ആരും മറന്നുകാണില്ല. ആ രുചിത്തനിമ വീണ്ടും വിളമ്പാൻ തയാറെടുത്തിരിക്കുകയാണ് ഏക മകൾ നഷ്വ. ഉമ്മയ്ക്കു പിന്നാലെ വാപ്പയും യാത്രയായപ്പോൾ കണ്ണീരോടെ ഒതുങ്ങിക്കൂടിയിരുന്ന ഹൈസ്‌കൂൾ വിദ്യാർഥിനിയായ ഏകമകൾ ഇന്നു പിതാവിന്‍റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്.

തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സെൻട്രൽ സ്‌കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർഥിനിയായ നഷ്വ നൗഷാദ് മലയാളികൾക്കെന്നും സുപരിചിതനായ ഷെഫ് നൗഷാദിന്‍റെ ഏക മകളാണ്. കഴിഞ്ഞ ദിവസം മാന്നാർ ശ്യാമശ്രീ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 2500 ഓളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം തയാർ ചെയ്ത് തീൻമേശകളിൽ എത്തിച്ച് നൽകാൻ നേതൃത്വം നൽകിയതിലൂടെ നൗഷാദ് കാറ്ററിംഗ്സിന്‍റെ രുചിപ്പെരുമ ഈ പതിനഞ്ചു വയസുകാരിയിലൂടെ മലയാളക്കരയ്ക്ക് തിരികെ കിട്ടിയിരിക്കുകയാണ്.

നൗഷാദ് എന്ന പേരിലുള്ള കാറ്ററിംഗ് സർവീസിലൂടെയും ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയുമായി സിനിമയിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായിരുന്നു നൗഷാദ്. വേറിട്ട രുചി പരിചയപ്പെടുത്തി ചാനലുകളിലും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. സഹപാഠിയായ ബ്ലസിയുടെ ആദ്യ

സിനിമയായ കാഴ്ച നിര്‍മിച്ചത് നൗഷാദായിരുന്നു. ചട്ടമ്പിനാട്, ലയണ്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങി നിരവധി സിനിമകളാണ് നൗഷാദ് നിര്‍മിച്ചിട്ടുള്ളത്.

നൗഷാദിന്‍റെ രുചിക്കൂട്ടുകള്‍ മലയാളിക്ക് നഷ്ടമാകാതെ കാത്തുസൂക്ഷിക്കുമെന്ന നിശ്ചയ ദാർഢ്യത്തിലാണ് മകൾ. ഒപ്പം ഉപദേശ നിർദേശങ്ങളുമായി മാതൃ സഹോദരൻ ഹുസൈനും നൗഷാദിന്‍റെ പ്രിയപ്പെട്ട ജീവനക്കാരും. നൗഷാദ് നിർത്തിയിടത്തുനിന്നു നഷ്വ തുടങ്ങിക്കഴിഞ്ഞു. ആദ്യ രുചിവിഭവം മാന്നാറിൽ വിളമ്പിക്കൊണ്ടാണ് പുതിയ തുടക്കം.