കോട്ടയം പബ്ലിക് ലൈബ്രറിക്ക് പുതിയ മുഖം
Friday, May 17, 2024 7:18 AM IST
കോട്ടയം: പബ്ലിക് ലൈബ്രറിക്കു ഇനി പുതിയ മുഖം. റിസപ്ഷന്‍, പുസ്തകങ്ങള്‍ എടുക്കുന്നതും മടക്കി നല്‍കുന്നതുമായ കൗണ്ടര്‍ അടക്കം ആദ്യഘട്ട നവീകരണം പൂര്‍ത്തിയായി. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുതിയ ബോര്‍ഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാണ്. പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ ചേംബറുകളും ആധുനികവത്കരിച്ചിട്ടുണ്ട്.

പുതിയ ബോര്‍ഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കി. സാംസ്‌കാരിക സമ്മേളനങ്ങള്‍ അടക്കം നടത്താവുന്ന തരത്തില്‍ 175 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയമാണു പൂര്‍ത്തിയായത്. ഇതിനൊപ്പം 125 പേര്‍ക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ആര്‍ട് ഗാലറിയും നേരത്തേ തന്നെ ക്രമീകരിച്ചിരുന്നു. 10,000 ചതുരശ്ര അടി സ്ഥലമാണു കെട്ടിടത്തില്‍ ലൈബ്രറിക്കായി മാറ്റി വച്ചിരിക്കുന്നത്.

പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഭാഗത്തെ തറയുടെ ജോലികളാണ് ഇനി തീരാനുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനൊപ്പം ഒരു ആംഫി തിയറ്ററും പണിയുന്നുണ്ട്. ഇതിന്‍റെ സ്റ്റേജിന്‍റെ പണി തീരാറായി. ശ്രാസ്ത്രി റോഡില്‍നിന്നു ലൈബ്രറിയിലേക്കുള്ള പ്രവേശന കവാടം കേരളീയ മാതൃകയില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ഇതിന്‍റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. രണ്ട് ലക്ഷത്തിനു മുകളില്‍ പുസ്തകങ്ങളാണു കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഇപ്പോഴുള്ളത്. പ്രമുഖരായ പല വ്യക്തികളുടെയും പുസ്തക ശേഖരങ്ങള്‍ ലൈബ്രറിക്കു നല്‍കിയിട്ടുണ്ട്. 50,000 പുസ്തകങ്ങളുള്ള റഫറന്‍സ് ലൈബ്രറിയും പബ്ലിക് ലൈബ്രറിയുടെ ഭാഗമാണ്. ഇവിടെ പഠനാവശ്യത്തിനു വരുന്നവര്‍ക്ക് പ്രത്യേക സ്ഥലം ലഭിക്കും. റഫറന്‍സ് ലൈബ്രറിക്കുള്ളില്‍ ഇരുന്നു പഠിക്കാന്‍ ഇവര്‍ക്കു സാധിക്കും.

ഒരേ സമയം 40 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണുള്ളത്. 65 പേര്‍ റജിസ്റ്റര്‍ ചെയ്ത് ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ കാറ്റലോഗ് ലഭ്യമാണ്.