അധികാരികള്‍ കൈയൊഴിഞ്ഞു; നാട്ടുകാര്‍ സംഘടിച്ച് പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തി
Friday, May 17, 2024 7:18 AM IST
പെരുവ: അധികാരികള്‍ കൈയൊഴിഞ്ഞതോടെ, നാട്ടുകാര്‍ സംഘടിച്ചു വിദഗ്ധരെ വരുത്തി ഭീഷണിയായ പെരുന്തേനീച്ച കൂട്ടത്തെ തുരത്തി. അപകടഭീഷണിയുമായി പെരുവ - കലാം റോഡരികിൽ മാസങ്ങളായി കൂട് കൂട്ടിയിരുന്ന അപകടകാരികളായ കാട്ടുതേനീച്ചക്കൂട്ടത്തെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമീപവാസികള്‍ പലതവണ അധികാരികളെ സമീപിച്ചിരുന്നു.

തുടര്‍നടപടികളുണ്ടാവാതെ വന്നതോടെ അപകടഭീഷണി മനസിലാക്കി നാട്ടുകാര്‍ തേനീച്ചക്കൂട്ടത്തെ തുരത്താന്‍ പൂഞ്ഞാര്‍ സ്വദേശിയായ ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തി. പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായ ജോഷിയും സുഹൃത്ത് പൂഞ്ഞാറിലെ മുന്‍ പഞ്ചായത്തംഗംകൂടിയായ മനോജ് കുമാരനുമാണ് പെരുവയിലെത്തി തേനിച്ചക്കൂട്ടത്തെ പുകച്ചു മാറ്റി തേന്‍ പുറത്തെടുത്തത്.

പെരുവ - ശാന്തിപുരം റോഡില്‍ സെന്‍റ് ജോണ്‍സ് പള്ളിയുടെ പുറകുവശത്തുള്ള കലാം റോഡരികിലുള്ള മരത്തിലാണ് വലിയ പെരുന്തേനീച്ചക്കൂട്ടം സ്ഥിതി ചെയ്തിരുന്നത്. പത്തടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൂട്‍ ഇളകിയാല്‍ വന്‍ അപകടത്തിനുള്ള സാധ്യതയുണ്ടായിരുന്നു. സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്.

പഞ്ചായത്തധികൃതരെയും ജനപ്രതിനിധികളെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അധൃകൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ സ്വന്തം നിലയ്ക്കു കാര്യങ്ങള്‍ നടപ്പാക്കിയത്.

20 വര്‍ഷമായി അപകടകാരികളിയ പെരുന്തേനീച്ചകളെയും കുളവികളെയും തുരത്തുന്ന വിദഗ്ദ്ധനാണ് ജോഷി. 2017ല്‍ തേനീച്ചക്കൂട്ടില്‍ മരുന്നിട്ട് പുകയ്ക്കുന്നതിനിടയില്‍ മരുന്ന് താഴെ വീണ് പോയതോടെ ഈച്ചകളുടെ കുത്തേറ്റ് ജോഷിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ജോഷിക്ക് ലഭിച്ചിട്ടുണ്ട്.