വെള്ളവും ചെളിയും ഒഴുകിയെത്തി അങ്കണവാടിയില്‍ നാശനഷ്ടം
Friday, May 17, 2024 3:35 AM IST
നെടുങ്കണ്ടം: സ്വകാര്യ വ്യക്തി ഓട നികത്തിയതിനെത്തുടര്‍ന്ന് വെള്ളവും ചെളിയും ഒഴുകിയെത്തി അങ്കണവാടിയില്‍ നാശനഷ്ടം നേരിട്ടതായി പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ മുരുകന്‍പാറ അങ്കണവാടിയിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.

പുഷ്പക്കണ്ടം, മുരുകന്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മഴയെത്തുടര്‍ന്ന് ഒഴുകിയെത്തുന്ന വെള്ളം അങ്കണവാടിക്ക് സമീപത്തുകൂടിയുള്ള ഓടയിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍, ഇവിടെ ഒരു സ്വകാര്യ വ്യക്തി 10 സെന്‍റ് സ്ഥലം വാങ്ങുകയും നിലവിലുള്ള ഓട അടച്ച് മണ്ണും കല്ലും ഇടുകയും ചെയ്തു.

തുടര്‍ന്ന് റോഡിന്‍റെ വശത്തായി ചാക്കില്‍ മണ്ണ് നിറച്ച് ഓട അടയ്ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ ആരോപിച്ചു. ഓട അടച്ച സമയത്ത് ഇക്കാര്യം പലതവണ പഞ്ചായത്തില്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

ചെളിയും മണ്ണും നിറഞ്ഞതിനാല്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പ്രദേശവാസികള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി.