വണ്ടന്മേട് കാർഡമം പ്ലാന്‍റേഴ്സ് ഫെഡറേഷൻ കൃഷി മന്ത്രിക്കു നിവേദനം നൽകി
Friday, May 17, 2024 3:35 AM IST
കുമളി: ജില്ലയിലെ വരൾച്ച സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യാനായി ജില്ലയിലെത്തിയ കൃഷി മന്ത്രി പി. പ്രസാദിന് കാർഡമം പ്ലേന്‍റേഴ്സ് ഫെഡറേഷൻ നിവേദനം നൽകി. കടുത്ത വരൾച്ചയെ നേരിടാനുള്ള സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൃഷിയിടങ്ങളിൽ തടയണകളും കുളങ്ങളും നിർമിക്കാൻ സർക്കാർ അനുമതിയും സാന്പത്തിക സഹയവും നൽകണം. മഴക്കാലത്ത് വെള്ളം സംഭരിച്ച് ഭൂമിയിലിറങ്ങാൻ പര്യാപ്തമായ മഴക്കുഴികൾ നിർമിക്കാനും അവ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സർക്കാർ സംവിധാനമൊരുക്കണം.

കുളങ്ങളുടെയും തടയണകളുടെയും നിർമാണത്തിനും പുനരുദ്ധാരണത്തിനും തദ്ദേശിയമായ കല്ലും മണലും ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകണം.

മിസ്റ്റ് ഇറിഗേഷൻ പോലെയുള്ള ആധുനിക കൃഷിരീതികൾക്കായി സർക്കാർ സഹായം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഫെഡറേഷൻ ഭാരവാഹികളായ സ്റ്റെനി പോത്തൻ, പി.ആർ. സന്തോഷ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.