നിയന്ത്രണംവിട്ട കാർ റോഡരികിലെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി
Thursday, May 16, 2024 4:35 AM IST
കൂത്താട്ടുകുളം: മീഡിയ കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ കൂത്താട്ടുകുളം കരോട്ടുപറന്പിൽ കെ.പി.സിനിക്ക് (48) പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ല.

മീഡിയ കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന കാർത്തിക ഹോട്ടലിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കാണ് കാർ പാഞ്ഞു കയറിയത്. മുത്തോലപുരം വേളാച്ചേരിയിൽ ജോസ് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

രാമപുരം ഭാഗത്ത് നിന്നും കൂത്താട്ടുകുളത്തേക്ക് എത്തിയ കാർ മീഡിയ കവലിക്ക് സമീപം നിർത്തിയ ശേഷം മുന്നോട്ട് എടുക്കുന്നതിനിടെ കാറോടിച്ചിരുന്ന ജോസിന്, ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമായത്.

ഈ അപകടത്തിന് തൊട്ടുമുൻപ് മീഡിയ കവലയിൽ മറ്റൊരു അപകടം കൂടി നടന്നു. മീഡിയ കവലയിൽ ബുധനാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്ക് ഇല്ല. മീഡിയ കവല നിരന്തര അപകടമേഖലയായി മാറുകയാണ്.