കാട്ടാനയുടെ വിളയാട്ടം
Wednesday, May 15, 2024 1:33 AM IST
അഗളി: വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചു തകർത്ത കാട്ടാന സമീപത്തിരുന്ന ബൈക്കും തള്ളിമറിച്ചു. വീടിനോടു ചേർന്നിരുന്ന കോഴിക്കൂടും ഛിന്നഭിന്നമാക്കി. ഷോളയൂർ പഞ്ചായത്തിൽ മിനർവയിൽ കുടിലുംമറ്റത്തിൽ രഞ്ജിത്തിന്‍റെ വാഹനങ്ങളാണ് കാട്ടാന തകർത്തത്.

ഇന്നലെ രാവിലെ ആറേകാലിനാണ് സംഭവം. ശബ്ദംകേട്ട് പുറത്തിറങ്ങിയ രഞ്ജിത്തും അയൽവാസികളും കാട്ടാനയുടെ പരാക്രമം നേരിൽ കണ്ടു.

ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. അടുത്തദിവസം ടെസ്റ്റിനു കൊണ്ടുപോകുന്നതിനായി മുഴുവൻ പണികളും പൂർത്തിയാക്കി ഇട്ടിരിക്കുകയായിരുന്നു വാഹനമെന്നു രഞ്ജിത്ത് പറഞ്ഞു.

വാഹനം തല്ലിത്തകർത്ത ശേഷം ടാറിംഗ് റോഡിലേക്കിറങ്ങിയ കാട്ടുകൊമ്പൻ ഏതാനും സമയം റോഡിൽ വിശ്രമിച്ചു. തിരിച്ച് വീണ്ടും ഓട്ടോറിക്ഷയുടെ അടുത്തെത്തി മറിഞ്ഞുകിടന്ന ഓട്ടോറിക്ഷ നിവർത്തിനിർത്തിയശേഷം വീടിനു പിന്നിലൂടെ കടന്ന് കാട്ടിൽ മറഞ്ഞു.

അഗളി ഷോളയൂർ ആർആർടി സംഘവും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവിന്‍റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചുണ്ടകുളം മിനർവ, വെങ്കക്കടവ്, കോട്ടമല, പോത്തുപാടി, കുറവൻപാടി, പുലിയറ, ചിറ്റൂർ പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാനകൾ കൃഷിനാശം വിതച്ചും ഭീതി പരത്തിയും ചുറ്റിക്കറങ്ങുകയാണ്.

ഷോളയൂർ പഞ്ചായത്തിൽ ചാവടിയൂർ ഊരിനു സമീപം അര ഡസൻ കാട്ടാനകളാണ് രണ്ടുദിവസമായി തമ്പടിച്ചിരിക്കുന്നത്.

ഷോളയൂർ ആർആർടി സംഘത്തിനു വാഹനങ്ങളോ വെളിച്ചമുള്ള ടോർച്ചുകളോ ആയുധങ്ങളോ ഇല്ല. നിലവിൽ ഉപയോഗിക്കുന്ന ഓലപ്പടക്കങ്ങൾ കാട്ടാനകൾക്കു സുപരിചിതമായി കഴിഞ്ഞു. യാതൊരു തരത്തിലുള്ള സുരക്ഷാ കവചങ്ങളും ഇല്ലാതെയാണ് അട്ടപ്പാടിയിലെ ആന ഓടിക്കൽ. വിപരീത കാലാവസ്ഥയും ദുർഘടപാതകളും ആർആർടി സംഘത്തിനു പേടിസ്വപ്്നമായിരിക്കുകയാണ്.

ചക്കയും മാങ്ങയും പാകമായതോടെ ആനശല്യം കൂടാനാണ് സാധ്യത എന്നതാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.

ജനവാസകേന്ദ്രത്തിൽനിന്നും കൃഷിയിടങ്ങളിൽ നിന്നും കാട്ടാനകളെ തുരത്തുക എന്ന ഉദ്യമം മാത്രമാണ് കാട്ടാന ദുരിത കർമസേനയ്ക്കുള്ളത്.

ദ്രുതകർമസേനകൾ ആട്ടിയോടിക്കുന്ന കാട്ടാനകൾ കാട്ടിൽ പ്രവേശിച്ച് മറുവശത്തുകൂടെ അടുത്ത കൃഷി സ്ഥലത്തേക്ക് കടക്കുന്ന ഉഭയദിശാപ്രവർത്തനമാണ് കാലങ്ങളായി അട്ടപ്പാടിയിൽ നടന്നുവരുന്നത്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരങ്ങൾ കിട്ടുന്നില്ലെന്ന ശക്തമായ പരാതിയാണ് കർഷകർ ഉന്നയിക്കുന്നത്.