പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിൽ വൻ അഗ്നിബാധ
Friday, May 17, 2024 1:30 AM IST
പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയോടു ചേർന്നു സത്രപ്പടി പാറപ്പിരിവിലുള്ള പ്ലാസ്‌റ്റിക്ക് റബർ മാലിന്യ സംഭരണ സംസ്‌കരണ പ്ലാന്‍റിൽ വൻ അഗ്നിബാധ. 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ച് മറ്റിടങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞെങ്കിലും ടൺ കണക്കിനു പ്ലാസ്‌റ്റിക്ക് റബർ മെറ്റീരിയലുകളും അസംസ്കൃത വസ്‌തുക്കളും ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളും കത്തിനശിച്ചു അരകോടി രൂപയോളം നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

കൊച്ചി സ്വദേശിയായ വി.കെ. അലിയാറുടെ ഉടമസ്‌ഥതയിലുള്ള ഫൈൻ ഗ്രൈൻഡേഴ്‌സ് എന്ന സ്‌ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം ഭാഗികമായി തീകത്തി നശിച്ചു. ഇന്നലെ പുലർച്ചെ നാലിന് ഇലക്ട്രിക് ഉപകരങ്ങളിലാണ് ആദ്യം തീപടർന്ന് ഇതു പിന്നീട് കൂട്ടിയിട്ടു സൂക്ഷിച്ച ടൺ കണക്കിനു അസംസ്‌കൃത വസ്‌തുക്കളിലും മെഷീനിലേക്കും വ്യാപിച്ചു നിർമാണ സമയത്ത് കേടുപാട് സംഭവിച്ച പ്ലാസ്‌റ്റിക് റബർ ചെരിപ്പുകൾ ഇവിടെയെത്തിച്ച് സംഭരിച്ച് സംസ്‌കരിച്ച് മാറ്റുകളും ഷീറ്റുകളുമാക്കി വിപണിയിലെത്തിക്കുന്ന ജോലിയാണ് കമ്പനിയിൽ നടന്നിരുന്നത്.
ഷോർട് സെർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.

റബറും പ്ലാസ്‌റ്റിക്കും കത്തിയുണ്ടായ പുക പടർന്നതോടെ അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനത്തെയും പ്രയാസത്തിലാക്കി സമീപത്തെ ജനവാസമേഖലയിലെ പലർക്കും ശ്വാസമുട്ടൽ ഉൾപ്പെടെ അനുഭവപ്പെട്ടിരുന്നു വൈകിട്ടോടെയാണ് തീപൂർണമായി നിയന്ത്രണ വിധേയമായത്.

കുഞ്ചിക്കോട്, പാലക്കാട്, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും കസബ വാളയാർ പോലീസും നാട്ടുകാരും ചേർന്ന രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

കഞ്ചിക്കോട് സ്‌റ്റേഷൻ ഓഫീസർ ആർ.രാജീവന്‍റെ നേതൃത്വത്തിൽ കഞ്ചിക്കോട് സ്‌റ്റേഷനിലെ രണ്ട് യൂണിറ്റും പാലക്കാട് അസി.സ്‌റ്റേഷൻ ഓഫീസർ ടി.സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റും ചിറ്റൂർ സ്‌റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ ജോഷിദാസിന്‍റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് തീയണച്ചത്.