വിമാനയാത്രാ സുരക്ഷ ഉറപ്പാക്കണം
വിമാനയാത്രയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരു അലംഭാവവും ഉണ്ടാകാൻ പാടില്ല. കരിപ്പൂർ ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ആവശ്യമായ നടപടികളെടുക്കാൻ കഴിയണം.

പതിനെട്ടു പേരുടെ മരണത്തിനിടയാക്കി കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടം വ്യോമയാനയാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കേണ്ടതിലേക്കു വിരൽചൂണ്ടുന്നതാണ്. ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രി ലാൻഡിംഗിനിടെ റൺവേ കടന്ന് ഓടി 35 അടി താഴ്ചയിലേക്കു വീണു തകരുകയായിരുന്നു. മോശം കാലാവസ്ഥ, റൺവേയുടെ കുഴപ്പം, പൈലറ്റിന്‍റെ പിഴവ്, എ‍യർ ട്രാഫിക് കൺട്രോളിലെ ജാഗ്രതക്കുറവ് എന്നിങ്ങനെ പലതും അപകടത്തിനു കാരണമായേക്കാവുന്നതായി പ്രാഥമിക നിഗമനങ്ങൾ വന്നിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ വിമാനം ഇറക്കുന്പോൾ സ്വീകരിക്കേണ്ട കരുതലുകൾ എല്ലാവരും കൃത്യമായി പാലിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അപകടം ഒഴിവാക്കാമായിരുന്നു എന്നല്ലേ ഈ നിഗമനങ്ങളെല്ലാം നൽകുന്ന സൂചന? ഏതായാലും കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതുപോലെ, വ്യക്തതയില്ലാത്ത കാര്യങ്ങൾ അപകടകാരണങ്ങളായി പ്രചരിപ്പിക്കുന്നതിനു പകരം അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം.

കുന്നിന്‍റെ മുകൾഭാഗം നിരപ്പാക്കി തയാറാക്കിയ ടേബിൾടോപ് റൺവേയാണു കരിപ്പൂർ വിമാനത്താവളത്തിലേത്. ഇത്തരം വിമാനത്താവളങ്ങളിൽ ലാൻഡിംഗ് താരതമ്യേന ബുദ്ധിമുട്ടേറിയതാണെന്നു വിദഗ്ധർ പറയുന്നു. സാധാരണ റൺവേകളിൽ ഏതെങ്കിലും ഒരു ദിശയിൽ കാറ്റു വീശുന്പോൾ, ടേബിൾ ടോപ് റൺവേകളിൽ ചുറ്റുമുള്ള ചെറുകുന്നുകളിൽനിന്ന് ഉയർന്നും താഴ്ന്നും വീശുന്ന കാറ്റിനെ നേരിട്ടു വേണം വിമാനം ലാൻഡ് ചെയ്യാൻ. കരിപ്പൂരിലെ റൺവേ 28ൽ ഇറക്കേണ്ടിയിരുന്ന വിമാനം മഴയത്തു റൺവേ 10ൽ ഇറങ്ങിയതാണ് അപകടസാധ്യത വർധിപ്പിച്ചതെന്ന അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാറ്റും മഴയുമുള്ളപ്പോൾ ടേബിൾടോപ് വിമാനത്താവളങ്ങളിൽ വിമാനമിറങ്ങാൻ അനുമതി നൽകേണ്ടെന്ന് മംഗളൂരു വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്‍റെ കർശന നിർദേശമുള്ളതാണ്. 2010 മേയ് 22നായിരുന്നു 158 പേരുടെ മരണത്തിനിടയാക്കിയ മംഗളൂരു വിമാനാപകടം. മംഗളൂരുവിലും കരിപ്പൂരിലേതിനു സമാനമായ ടേബിൾടോപ് റൺവേയാണ്. അവിടെ ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേ കടന്ന് താഴേക്കു പതിച്ചു കത്തിയമരുകയായിരുന്നു. മംഗളുരു ദുരന്തം നമുക്കു പാഠമായില്ല. കരിപ്പൂരിൽ ജീവാപായം താരതമ്യേന കുറഞ്ഞു എന്നതിൽ ആശ്വസിക്കാം.

സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കണമെന്നു സാങ്കേതിക വിദഗ്ധർ നിർദേശിക്കുന്പോൾ രാഷ്‌ട്രീയ പരിഗണനകളുടെയും സമ്മർദങ്ങളുടെയും ഫലമായി അതവഗണിക്കപ്പെടുന്നത് ഇന്ത്യയിൽ പതിവാണ്. വലിയ വിമാനങ്ങൾ സുരക്ഷിതമായി ഇറക്കുന്നതിനു കരിപ്പൂരിലെ റൺവേയുടെ നീളം കൂട്ടണമെന്ന നിർദേശം നേരത്തേയുണ്ട്. എന്നാൽ, ഏറ്റവും വലിപ്പമുള്ള വിമാനങ്ങളിൽപ്പെടുന്ന ജംബോ ജെറ്റ് കരിപ്പൂരിലിറക്കി റൺവേയുടെ നീളം ആവശ്യത്തിനുണ്ടെന്നു തെളിയിക്കാൻ അധികൃതർക്കു കഴിഞ്ഞു. കരിപ്പൂരിൽ റൺവേയുടെ ആകെ നീളം 2700 മീറ്ററാണ്. റൺവേയുടെ തുടക്കത്തിൽത്തന്നെ ലാൻഡ്ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കഴിഞ്ഞ ദിവസത്തെ അപകടം ഒഴിവാക്കാമായിരുന്നു. റൺവേയിൽ വെള്ളം കെട്ടിക്കിടന്നതാണു ലാൻഡിംഗിൽ പിഴവു വരുത്തിയതെന്ന വാദഗതിയുമുണ്ട്. അപകടത്തിന്‍റെ യഥാർഥ കാരണം എന്താണെന്നു കണ്ടെത്തേണ്ടത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ല എന്നുറപ്പാക്കാൻ അത്യാവശ്യമാണ്.

വ്യോമയാത്ര അപകടരഹിതമാക്കാൻ കർക്കശമായ സുരക്ഷാ മുൻകരുതലുകളാണു ലോകമെങ്ങും സ്വീകരിച്ചിട്ടുള്ളത്. എങ്കിലും ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട 33 വലിയ വിമാനാപകടങ്ങൾ വ്യോമയാന ചരിത്രത്തിലുണ്ട്. 1974 മാർച്ച് മൂന്നിന് ടർക്കിഷ് എയർലൈൻസ് വിമാനം തകർന്ന് 346 പേർ മരിച്ചതാണ് ഇത്തരത്തിലുള്ള ആദ്യത്തെ അപകടം. 1985ൽ ജപ്പാൻ എയർലൈൻസ് വിമാനം തകർന്നു മരിച്ചത് 520 പേരാണ്. 1977ൽ ടെനെറൈഫ് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ച് 583 പേർ മരിച്ചു. തട്ടിയെടുക്കപ്പെട്ട യാത്രാവിമാനങ്ങൾ ഉപയോഗിച്ച് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിനു നേർക്ക് ഭീകരർ 2001 സെപ്റ്റംബർ 11നു നടത്തിയ ആ‌ക്രമണത്തിൽ ആകെ 2,996 പേരാണു മരിച്ചത്. അതിനുശേഷം പല രാജ്യങ്ങളിലും വിമാനയാത്രയുടെ സുരക്ഷാ കരുതലുകൾ കൂടുതൽ ശക്തിപ്പെടുത്തി.

ലോകത്തിലെ രണ്ടു പ്രമുഖ വിമാനക്കന്പനികളായ അമേരിക്കയിലെ ബോയിംഗും യൂറോപ്പിലെ എയർബസും വിമാനത്തിലെ സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ശ്രദ്ധിക്കുന്നുണ്ട്. യാത്രക്കാരും ദൂരവും അനുപാതമാക്കിയുള്ള ചില കണക്കുകൾ പ്രകാരം വിമാനയാത്രയാണ് മറ്റു മാ‌ർഗങ്ങളിലുള്ള യാത്രയേക്കാൾ സുരക്ഷിതം. മറ്റു ചില സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ട്രെയിൻ യാത്രയേക്കാൾ 12 മടങ്ങ് സുരക്ഷിതമാണത്രേ വിമാനയാത്ര. പ്രായോഗികതലത്തിലെത്തുന്പോൾ ഇത്തരം കണക്കുകൾക്കു വലിയ പ്രസക്തിയൊന്നുമില്ല. തികച്ചും സാധാരണക്കാർക്കുപോലും ഇന്നു വേഗത്തിലുള്ള ദൂരയാത്രയ്ക്കു വിമാനത്തെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. വിമാനയാത്രയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരു അലംഭാവവും ഉണ്ടാകാൻ പാടില്ല. കരിപ്പൂർ ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ആവശ്യമായ നടപടികളെടുക്കാൻ കഴിയണം.