സന്ദേശ്ഖലിയിൽനിന്ന് ആയുധം കണ്ടെടുത്ത സംഭവം ;തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്
സന്ദേശ്ഖലിയിൽനിന്ന് ആയുധം കണ്ടെടുത്ത സംഭവം ;തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്
Sunday, April 28, 2024 12:55 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽനിന്ന് സിബിഐ ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് തൃണമൂൽ കോണ്‍ഗ്രസ്.

ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിബിഐ സംഘം തന്നെ ആയുധങ്ങൾ കൊണ്ടുവച്ചതാകാമെന്നും തൃണമൂൽ ആരോപിച്ചു. വോട്ടെടുപ്പുദിവസം ക്രമസമാധാന വിഷയം ഉന്നയിച്ച് സിബിഐ എൻഎസ്ജിയെ വിളിച്ചത് കൃത്യമായ നടപടിയല്ലെന്നും തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട ഒളിത്താവളങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധം കണ്ടെത്തിയതോടെ പ്രദേശത്ത് എൻഎസ്ജി സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടിംഗ് വെള്ളിയാഴ്ച പുരോഗമിക്കവെയാണ് സിബിഐ ആയുധങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ പോളിംഗ് നടന്നിരുന്നു. ബലൂർഘട്ട്, ഡാർജലിംഗ്, റായ്ഗഞ്ച് സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.

മോദിസർക്കാർ കേന്ദ്രസേനയെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ബംഗാളിൽ ചോക്ലേറ്റ് ബോംബ് പൊട്ടിത്തെറിച്ചാലും സിബിഐ, എൻഐഎ, എൻഎസ്ജി സംഘമെത്തും.

ബംഗാൾ ആയുധഫാക്‌ടറിയാണെന്ന് വരുത്തിത്തീർക്കുന്നതിനുള്ള തന്ത്രമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ബംഗാളിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ - മമതാ ബാനർജി പറഞ്ഞു.

തൃണമൂലിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട നേതാവ് ഷെയ്ഖ് ഷാജഹാനും കൂട്ടാളികൾക്കുമെതിരേയുള്ള ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം, പണത്തട്ടിപ്പ് കേസുകളിൽ കൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വെള്ളിയാഴ്ച ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.