ന്യൂഡൽഹി: കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ ഐസ് ഭീകരരരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ എംപി വിനയ് സഹസ്രബുദ്ധയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി നൽകിയ മറുപടിയിൽ അറിയിച്ചു.
കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യത്തിനു പുറമേ ഐഎസിനെ നേരിട്ടു പിന്തുണയ്ക്കുന്ന സമീപനം പുലർത്തുന്ന സംഘടനകളും വ്യക്തികളുമുണ്ട്. രാജ്യസുരക്ഷയ്ക്കു വലിയ വെല്ലുവിളികൾ ഉയർത്തുന്ന തരത്തിലുള്ള ഭീകര സാന്നിധ്യം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഐഎസിൽ ചേർന്നതായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കേരളം, തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നായി എൻഐഎ 17 കേസുകൾ രജിസ്റ്റർ ചെയ്തു. 122 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐഎസ് ഭീകരർ സമൂഹമാധ്യമങ്ങളും സൈബർ ഇടങ്ങളും ഉപയോഗിച്ചാണ് ആളുകളിൽ സ്വാധീനം ഉണ്ടാക്കുന്നതെന്നും ആഭ്യന്ത്രമന്ത്രാലയം വിശദീകരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.