കർണാടകയിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ ബിജെപി ക്യാന്പിലെന്നു മന്ത്രി ശിവകുമാർ
കർണാടകയിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ ബിജെപി ക്യാന്പിലെന്നു മന്ത്രി ശിവകുമാർ
Monday, January 14, 2019 12:46 AM IST
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ മറിച്ചിടാൻ കരുനീക്കവുമായി ബിജെപി. മൂന്നു കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ ബിജെപി ക്യാന്പിലാണെന്നു കർണാടക ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാർ. കർണാടകസർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമര യാഥാർഥ്യമാണെന്നും ശിവകുമാർ പറഞ്ഞു.

മുംബൈയിലെ ഹോട്ടലിൽ ബിജെപി നേതാക്കൾക്കൊപ്പമാണ് എംഎൽഎമാർ കഴിയുന്നത്. അവിടെ നടക്കുന്നതിനെക്കുറിച്ചും എംഎൽഎമാർക്ക് എന്തു വാഗ്‌ദാനമാണു നല്കിയത് എന്നതിനെക്കുറിച്ചും ഞങ്ങൾക്കറിയാം.

ബിജെപിയോട് നമ്മുടെ മുഖ്യമന്ത്രി കുമാരസ്വാമിക്ക് മൃദുസമീപനമാണ്. കുമാരസ്വാമിക്ക് അറിയാവുന്ന കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സിദ്ധരാമയ്യയോടും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. കാത്തിരുന്നു കാണാം എന്ന സമീപനമാണു മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്‍റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ 24 മണിക്കൂറിനകം സംഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരുമായിരുന്നു. സർക്കാരിനെ മറിച്ചിടാനുള്ള നീക്കത്തിൽ ബിജെപി വിജയിക്കില്ല-ശിവകുമാർ പറഞ്ഞു.

ബിജെപിയുടെ നീക്കങ്ങളെക്കുറിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിനും അറിയാമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 2008ൽ അധികാരമേറ്റ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സർക്കാർ പല പ്രാവശ്യം പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി സ്വന്തം പാളയത്തിലെത്തിച്ചതിനെയാണ് ഓപ്പറേഷൻ താമര എന്നു വിളിക്കുന്നത്.
പ്രധാനമായും ജെഡി-എസ് എംഎൽഎമാരാണ് അന്നു കൂറുമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.