മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന് ഉടൻ സസ്പെൻഷൻ
മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന്  ഉടൻ സസ്പെൻഷൻ
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിലെ ദുരൂഹ പെട്ടികൾ വിവാദമാകുന്നതിനിടെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ ഹെലികോപ്റ്ററിലെ ദുരൂഹ പെട്ടിയും വിവാദത്തിൽ. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് ഐഎഎസുകാരനായ മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതും വിവാദത്തിലായി.

രാജ്യത്തെ ജനങ്ങൾ കാണാൻ പാടില്ലാത്ത എന്താണു മോദിയുടെയും കേന്ദ്രമന്ത്രിയുടെയും പെട്ടികളിൽ ഉള്ളതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഒൗദ്യോഗിക കൃത്യനിർവഹണം നടത്തിയ ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കരുതെന്നു ചട്ടമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. രാജ്യം കാണാൻ പാടില്ലാത്ത എന്താണു മോദി ഹെലികോപ്റ്ററിൽ കൊണ്ടുപോയതെന്നു കോണ്‍ഗ്രസ് ട്വിറ്ററിൽ ചോദിച്ചു.

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ ഹെലികോപ്റ്ററിൽ കൊണ്ടുവന്ന പൂട്ടിയ പെട്ടിയിലെ സാധനങ്ങൾ പരിശോധിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനോടും പോലീസുകാരോടും മന്ത്രി തട്ടിക്കയറുന്നതിന്‍റെയും തടയുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചതോടെ ബിജെപി നേതാക്കളുടെ ഹെലികോപ്റ്ററുകളിൽ കൊണ്ടുപോകുന്ന പൂട്ടിയ പെട്ടികളുടെ ദുരൂഹത വലിയ ചർച്ചയായി. കർണാടകയ്ക്കു പിന്നാലെ ഒഡീഷയിലാണു പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഹെലികോപ്റ്ററുകളിൽ പെട്ടികൾ കൊണ്ടുവന്നത്.

തെരഞ്ഞെടുപ്പു കാലത്ത് വാഹന പരിശോധന നടത്തണമെന്ന ജോലി ചെയ്തതിന്‍റെ പേരിലാണ് മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഒഡീഷയിലെ സാംബർപുർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനും കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് മൊഹ്സീനെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന്‍റെ പേരിൽ ഇലക്‌ഷൻ കമ്മീഷൻ സസ്പെൻഡ് ചെയ്തത്.

നിയമപരമായ ജോലി ചെയ്ത ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്ത തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായാണു പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ചട്ടമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിനെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുമില്ല. എന്നാൽ, എസ്പിജി സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വാഹനം പരിശോധിച്ചത് ജോലിയിലെ വീഴ്ച ആണെന്ന് സസ്പെൻഷൻ ഉത്തരവിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു. ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങൾ മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനാണ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതെന്നും കമ്മീഷൻ വിശദീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്‍റെയും മറ്റും ദുരുപയോഗം തടയുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ജോലി. എല്ലാ നേതാക്കളുടെയും വാഹനം പരിശോധിക്കേണ്ട തിനു പകരം, ആ ജോലി ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുകയാണ് കമ്മീഷൻ ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍റെയും മുൻ അധ്യക്ഷന്മാരുടെയും വാഹനങ്ങളുടെ കോണ്‍വോയി മുന്പ് പരിശോധിക്കാൻ അനുവദിച്ചിട്ടുണ്ട്. മോദിക്കു മാത്രം എന്താണു പ്രത്യേക നിയമം? പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിലൂടെ എന്തു സന്ദേശമാണ് കമ്മീഷൻ നൽകുന്നതെന്ന് അഹമ്മദ് പട്ടേൽ ചോദിച്ചു.

പെട്ടിയിൽ കുരുങ്ങി ധർമേന്ദ്ര പ്രധാനും

ഒഡീഷയിലെത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്രപ്രധാനും പെട്ടി വിവാദത്തിൽ. ഹെലികോപ്റ്ററിലെ പൂട്ടിയ പെട്ടി തുറന്നു കാണിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി തന്നെ നേരിട്ട് ജോലിയിൽ നിന്നു തടഞ്ഞതിനെതിരേ നടപടി വേണമെന്ന് ബിജു ജനതാദൾ രേഖാമൂലം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഹെലികോപ്റ്ററും സീൽ ചെയ്ത നിലയിലുള്ള പെട്ടിയും പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ പെട്ടിയിൽ കറൻസി നോട്ടുകളാണെന്ന് ബിജെഡി ആരോപിച്ചു. എന്തിനെയൊക്കെയോ മോദി ഭയക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.