നാളത്തെ പോളിംഗ്; എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
നാളത്തെ പോളിംഗ്; എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
Thursday, April 18, 2024 1:55 AM IST
ന്യൂഡൽഹി: നാളെ വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ആദ്യഘട്ടത്തിനായി 127 നിരീക്ഷകരെയും 67 പോലീസ് നിരീക്ഷകരെയും ചെലവുകൾ പരിശോധിക്കാനായി 167 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

പോളിംഗ് സജ്ജീകരണങ്ങളും സുരക്ഷയും അടക്കം ക്രമീകരണങ്ങൾ പൂർണമാണെന്നു തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും വിശദീകരിച്ചു.

85 വയസു കഴിഞ്ഞ വോട്ടർമാരുടെ വീടുകളിലെത്തി മുൻകൂർ വോട്ടു ചെയ്യിപ്പിച്ചതും പത്രലേഖകർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയതും ആദ്യമായാണെന്നും കമ്മീഷണർമാർ പറഞ്ഞു.

ഫ്ളൈയിംഗ് സ്ക്വാഡുകളും അതിർത്തി ചെക്ക് പോസ്റ്റുകളും അതീവ ജാഗ്രത പുലർത്തും. പ്രശ്നബാധിത സാധ്യതയുള്ള എല്ലാ ബൂത്തുകളിലും വീഡിയോ ചിത്രീകരണവും കേന്ദ്രസേനകൾ അടക്കം അധിക സുരക്ഷയും ഉണ്ടാകും.

പണം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതിരേ കർശന നടപടിയുണ്ടാകും. പോളിംഗ് ശതമാനം അടക്കം കണക്കുകൾ അതാതു സമയം നൽകാനായി സ്റ്റാറ്റിസ്റ്റിക്സ് ടീമുകളുമുണ്ട്.

നാളെ പോളിംഗ് നടക്കുന്ന 102 മണ്ഡലങ്ങൾ

തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലേക്കും നാളെയാണു വോട്ടെടുപ്പ്. അരുണാചൽ, സിക്കിം നിയമസഭകൾ അടക്കം ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലാൻഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നാളെ വോട്ടെടുപ്പു പൂർത്തിയാകും. മണിപ്പുരിലെ ഒരു സീറ്റിൽ മുഴുവനായും രണ്ടാമത്തെ സീറ്റിലെ ചില പ്രദേശങ്ങളിലും നാളെയാണു പോളിംഗ്.

ഉത്തരാഖണ്ഡിൽ അഞ്ചും അരുണാചലിലും മേഘാലയയിലും രണ്ടു വീതവും മറ്റിടങ്ങളിൽ ഓരോ ലോക്സഭാ മണ്ഡലങ്ങളുമാണുള്ളത്. ഇതിനു പുറമെ രാജസ്ഥാൻ- 12, യുപി-9, മധ്യപ്രദേശ്-6, മഹാരാഷ്‌ട്ര- 5, ആസാം- 5, ബിഹാർ-4 എന്നിങ്ങനെ മണ്ഡലങ്ങളിലും ജമ്മു കാഷ്മീരിലെ അഞ്ചിൽ ഒന്നും ത്രിപുരയിലെ രണ്ടിൽ ഒന്നും ലോക്സഭാ സീറ്റിലുമാണു നാളെ വോട്ടെടുപ്പ്.

തമിഴ്നാട്: തിരുവള്ളൂർ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, ശ്രീപെരുന്പത്തൂർ, കാഞ്ചീപുരം, ആരക്കോണം, വെല്ലൂർ, കൃഷ്ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, ആറണി, വിഴുപ്പുരം, കല്ലുകുറിച്ചി, സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കോയന്പത്തൂർ, പൊള്ളാച്ചി, ഡിണ്ടിഗൽ, കരൂർ, തിരുച്ചിറപ്പള്ളി, പെരന്പലൂർ, കടലൂർ, ചിദംബരം, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, മധുര, തേനി, വിരുദുനഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി.

രാജസ്ഥാൻ: ഗംഗാനഗർ, ബിക്കാനീർ, ചുരു, ജുൻജുനു, സിക്കാർ, ജയ്പുർ റൂറൽ, ജയ്പുർ, അൽവാർ, ഭരത്പുർ, കരൗലി-ധോൾപുർ, ദൗസ, നാഗൗർ.

ഉത്തർപ്രദേശ്: പിലിഭിത്, സഹാറൻപുർ, കൈരാന, മുസാഫർനഗർ, ബിജ്നോർ, നാഗിന, മൊറാദാബാദ്, രാംപുർ.

മഹാരാഷ്‌ട്ര: നാഗ്പുർ, ചന്ദ്രപുർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമൂർ, രാംടെക്.

ഉത്തരാഖണ്ഡ്: തെഹ്‌രി ഗർവാൾ, ഗർവാൾ, അൽമോറ, നൈനിറ്റാൾ-ഉദംസിംഗ് നഗർ, ഹരിദ്വാർ.

ആസാം: ദിബ്രുഗഡ്, ജോർഹട്ട്, കാസിരംഗ, ലഖിംപൂർ, സോനിത്പുർ.

മധ്യപ്രദേശ്: ചിന്ദ്വാര, ബാലഘട്ട്, ജബൽപൂർ, മണ്ഡല, സിദ്ധി, ഷാഹ്ദോൾ.

ബിഹാർ: ഔറംഗബാദ്, ഗയ, ജാമുയി, നവാഡ

പശ്ചിമ ബംഗാൾ: കൂച്ച്ബെഹാർ, അലിപുർദുവാർസ്, ജൽപായ്ഗുരി

മണിപ്പുർ: ഇന്നർ മണിപ്പുർ, ഔട്ടർ മണിപ്പുരിലെ ഏതാനും പ്രദേശങ്ങൾ.

മേഘാലയ: ഷില്ലോംഗ്, തുറ

ജമ്മു കാഷ്മീർ: ഉധംപുർ

ഛത്തീസ്ഗഡ്: ബസ്തർ

ത്രിപുര: ത്രിപുര വെസ്റ്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.