മുംബൈ നോർത്ത് സെൻട്രലിൽ ഉജ്വൽ നിഗം മത്സരിക്കും
മുംബൈ നോർത്ത് സെൻട്രലിൽ ഉജ്വൽ നിഗം മത്സരിക്കും
Sunday, April 28, 2024 12:55 AM IST
മുംബൈ: മഹാരാഷ്‌ട്രയിൽ സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി ബിജെപി. മുംബൈ നോർത്ത് സെൻട്രലിൽ സിറ്റിംഗ് എംപി പൂനം മഹാജന് ടിക്കറ്റ് നിഷേധിച്ച ബിജെപി നേതൃത്വം പ്രമുഖ അഭിഭാഷകൻ ഉജ്വൽ നിഗമിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.

മുംബൈ ഭീകരാക്രമണക്കേസിന്‍റെയും 1993 ലെ മുംബൈ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട കേസിന്‍റെയും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു ഉജ്വൽ.

മുംബൈ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട കേസിൽ നിരവധി പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്ത ഉജ്വൽ നിഗം മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ ഏക പ്രതി അജ്മൽ കസബിന് വധശിക്ഷ ഉറപ്പാക്കിയതിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യയെ ആഗോളശ്രദ്ധയിലെത്തിച്ചതിൽ പ്രധാനമന്ത്രി മോദിയുടെയും സഹപ്രവർത്തകരുടെയും പങ്ക് വലുതാണെന്നു വിശ്വസിക്കുന്നതായി സ്ഥാനാർഥിത്വക്കുറിച്ച് സംസാരിക്കവെ ഉജ്വൽ നിഗം അഭിപ്രായപ്പെട്ടു.

വർഷ ഗെയ്ക്ക്‌വാദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് മുംബൈ യൂണിറ്റ് പ്രസിഡന്‍റും ധാരാവിയിൽനിന്നുള്ള നിയമസഭാംഗവുമാണ് വർഷ. ഏതെങ്കിലുമൊരു സ്ഥാനാർഥിക്കെതിരേയല്ല, മറിച്ച് ഒരു ആശയധാരയ്ക്കെതിരേയാണു തന്‍റെ പോരാട്ടമെന്ന് വർഷ ഗെയ്ക്ക്‌വാദ് പറഞ്ഞു.

അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്‍റെ മകളായ പൂനം മഹാജൻ മുംബൈ നോർത്ത് സെൻട്രലിൽനിന്ന് 2014 ലും 2019 ലും വിജയിച്ചിരുന്നു. ബിജെപി യുവജനവിഭാഗം മുൻ പ്രസിഡന്‍റുകൂടിയാണ് പൂനം. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 20 നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.