യുക്രെയ്ൻ പിന്തുണയുള്ള വിമത ഗ്രൂപ്പുകൾ റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്തി
യുക്രെയ്ൻ പിന്തുണയുള്ള വിമത ഗ്രൂപ്പുകൾ  റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്തി
Wednesday, March 13, 2024 12:06 AM IST
മോസ്കോ: യുക്രെയ്ന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിമത റഷ്യൻ സായുധ ഗ്രൂപ്പുകൾ റഷ്യയിൽ കടന്ന് ആക്രമണം നടത്തിയതായി റിപ്പോർട്ട്.

ഫ്രീഡം ഓഫ് റഷ്യ ലീജിയൻ, സൈബീരിയൻ ബറ്റാലിയൻ, റഷ്യൻ വോളന്‍റീർ കോർസ് എന്നീ ഗ്രൂപ്പകളിലെ പോരാളികളാണ് റഷ്യയിലെ ബെൽഗരോദ്, കുർസ്ക് മേഖലകളിൽ കടന്നുകയറിയത്. ഇതിന്‍റെ വീഡിയോകൾ ഇവർ പുറത്തുവിട്ടു.

ബെൽഗരോദിലെ ഒരു ഗ്രാമം ഇവരുടെ നിയന്ത്രണത്തിലാണെന്ന് അവകാശവാദം മുഴക്കിയിട്ടുണ്ട്. എന്നാൽ വിമതരെ തുരത്തിയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. സംഭവത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.

ഇതിനിടെ യുക്രെയ്ൻ സേന റഷ്യയിലുടനീളം ഡ്രോൺ ആക്രമണങ്ങൾ നടത്തി. 25 ഡ്രോണുകളും തകർത്ത് യുക്രെയ്ൻ ആക്രമണം പരാജയപ്പെടുത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ, റഷ്യയിലെ വിവിധ എണ്ണ വ്യവസായകേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായതിന്‍റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.


റഷ്യൻ ചരക്കുവിമാനം തകർന്നുവീണു

മോസ്കോ: റഷ്യയിൽ 15 പേരുമായി സൈനിക ചരക്കുവിമാനം തകർന്നുവീണു. പടിഞ്ഞാറൻ റഷ്യയിലെ ഇവാനോവിലായിരുന്നു സംഭവം. എട്ടു ജീവനക്കാരും ഏഴു യാത്രക്കാരുമുണ്ടായിരുന്ന ഐഎൽ-76 വിമാനം പറന്നുയരുന്നതിനിടെ എൻജിനിൽ തീപിടിത്തമുണ്ടായി എന്നാണ് റഷ്യൻ വൃത്തങ്ങൾ പറയുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ സ്ഥിതിയെക്കുറിച്ചു വ്യക്തതയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.