നവൽനിയുടെ അനുയായി ലിത്വാനിയയിൽ ആക്രമിക്കപ്പെട്ടു
നവൽനിയുടെ അനുയായി  ലിത്വാനിയയിൽ ആക്രമിക്കപ്പെട്ടു
Thursday, March 14, 2024 1:16 AM IST
വിൽനിയസ്: ജയിലിൽ ദുരൂഹമായി മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അനുയായി ലിയോനിഡ് വോൾക്കോവിനു നേർക്ക് ആക്രമണം. കുറച്ചു വർഷങ്ങളായി ലിത്വാനിയയിൽ ജീവിക്കുന്ന വോൾക്കോവിനെ അജ്ഞാതൻ ചുറ്റികകൊണ്ടാണ് ആക്രമിച്ചത്. അദ്ദേഹത്തിന്‍റെ കൈയൊടിഞ്ഞു. നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ വസതിയിൽ കാറിൽ വന്നിറങ്ങിയപ്പോഴാണ് ആക്രമണം നേരിട്ടതെന്ന് വോൾക്കോവ് പറഞ്ഞു. ഒന്നും പറയാതെ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. കാലിനു പതിനഞ്ചു തവണയാണ് അടിയേറ്റത്. സംഭവത്തിനു പിന്നിൽ റഷ്യൻ പ്രസിഡന്‍റ് പുടിനാണെന്നും അദ്ദേഹം ആരോപിച്ചു.


നവൽനി സ്ഥാപിച്ച ആന്‍റി-കറപ്ഷൻ ഫൗണ്ടേഷന്‍റെ ചെയർമാനായിരുന്നു 43 വയസുള്ള വോൾക്കോവ്. സുരക്ഷാ കാരണങ്ങളാലാണു റഷ്യക്കു പുറത്തു കഴിയുന്നത്. അദ്ദേഹത്തിനെതിരേ റഷ്യയിലുള്ള കേസുകളെല്ലാം രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു.

പുടിന്‍റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞമാസം സൈബീരിയൻ ജയിലിൽ മരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.