ബോയിംഗിനു വീണ്ടും തലവേദന ; വിമാനം പറന്നത് ബോഡിയിലെ പാനൽ ഇല്ലാതെ
ബോയിംഗിനു വീണ്ടും തലവേദന ; വിമാനം പറന്നത് ബോഡിയിലെ പാനൽ ഇല്ലാതെ
Monday, March 18, 2024 12:43 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ ബോയിംഗ് വിമാനം പുറംചട്ടയിലെ പാനൽ ഇല്ലാതെ പറന്നതിനെക്കുറിച്ച് അന്വേഷണം. വെള്ളിയാഴ്ച കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ഒറേഗോണിലെ മെഡ്ഫോർഡിലെത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് എയർലൈൻസിന്‍റെ ബോയിംഗ് 737-800 മോഡൽ വിമാനത്തിലായിരുന്നു തകരാർ.

പോസ്റ്റ് ഫ്ലൈറ്റ് പരിശോധനയിൽ വിമാനത്തിന്‍റെ അടിയിൽ ലാൻഡിംഗ് ഗിയറിനോടു ചേർന്ന ഭാഗത്തെ പാനൽ ഇല്ലായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. 25 വർഷം പഴക്കമുള്ള വിമാനത്തിൽ 139 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നു. അപകടം കൂടാതെയാണ് വിമാനം മെഡ്ഫോർഡിലെ റോഗ് വാലി വിമാനത്താവളത്തിലിറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു.


ജനുവരിയിൽ ബോയിംഗിന്‍റെ 737 മാക്സ് ഒന്പത് മോഡൽ വിമാനം പറക്കുന്നതിനിടെ കാബിൻ വാതിൽ അടർന്നുപോയത് വലിയ വാർത്തയായിരുന്നു. ഈമാസമാദ്യം മറ്റൊരു ബോയിംഗ് വിമാനത്തിന്‍റെ കാബിനിൽനിന്ന് പുക വന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഓസ്ട്രേലിയയിൽനിന്നു ന്യൂസിലൻഡിലേക്കു പറന്ന ബോയിംഗ് വിമാനം പൊടുന്നനെ താഴ്ചയിലേക്കു വീണതിനെത്തുടർന്ന് സീറ്റ്ബെൽറ്റ് ധരിക്കാതിരുന്ന അന്പതിലധികം പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.