x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈലേജ്: ഇനി കമ്പനികളുടെ മത്സരായുധം

ഓട്ടോ ട്രാക്ക് / ജയ്സണ്‍ ജോയ്
Published: July 22, 2026 11:46 PM IST | Updated: July 22, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

കഫെ-3 വരുമ്പോൾ ഉപഭോക്താവിന് നേട്ടമോ? വില കൂടുമോ?

കാർ വാങ്ങാൻ എത്തുന്നവരുടെ ആദ്യ ചോദ്യങ്ങളിലൊന്നാണ്, “മൈലേജ് എത്ര കിട്ടും?” വരും വർഷങ്ങളിൽ ആ ചോദ്യത്തിന് കൂടുതൽ നല്ല മറുപടി ലഭിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോർപറേറ്റ് ആവറേജ് ഫ്യൂവൽ എക്കോണമി (CAFE)-III കരട് ചട്ടങ്ങൾ നൽകുന്നത്.

2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നു നിർദേശിക്കുന്ന പുതിയ മാനദണ്ഡങ്ങൾ ഓരോ വാഹനത്തിന്‍റെയും മാത്രമല്ല, ഒരു കമ്പനിയുടെ മൊത്തം വാഹനനിരയുടെ ഇന്ധനക്ഷമത ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. അതിനായി വാഹന നിർമാതാക്കൾ കൂടുതൽ മൈലേജുള്ള എൻജിനുകളും ഭാരം കുറഞ്ഞ വാഹനങ്ങളും ഹൈബ്രിഡ്, ഇലക്‌ട്രിക്, എഥനോൾ അധിഷ്ഠിത സാങ്കേതികവിദ്യകളും വിപണിയിലെത്തിക്കേണ്ടിവരും.

ഉപഭോക്താവിന് എന്ത് നേട്ടം?

►ഇന്ധനച്ചെലവ് കുറയും

കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ എത്തിയാൽ ഓരോ കിലോമീറ്ററിനും ചെലവാകുന്ന ഇന്ധനം കുറയും. വർഷത്തിൽ 15,000-20,000 കിലോമീറ്റർ ഓടുന്നവർക്ക് ഇത് ശ്രദ്ധേയമായ ലാഭമാകും.

►മലിനീകരണം കുറയും

കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളും. ഇതിലൂടെ പരിസ്ഥിതിക്കും ഗുണമുണ്ടാകും.
പുതിയ സാങ്കേതികവിദ്യകൾ സാധാരണമാകും

ഇപ്പോൾ ഉയർന്ന വിലയുള്ള കാറുകളിൽ മാത്രം കാണുന്ന മൈൽഡ് ഹൈബ്രിഡ്, സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, എയ്റോഡൈനാമിക് ഡിസൈൻ, ലോ-റോളിംഗ് റെസിസ്റ്റൻസ് ടയറുകൾ തുടങ്ങിയവ സാധാരണ മോഡലുകളിലേക്കും എത്തിയേക്കും.

►പുനർവിൽപ്പന മൂല്യം ഉയരാം

കൂടുതൽ മൈലേജുള്ള വാഹനങ്ങൾക്ക് സെക്കൻഡ് ഹാൻഡ്/യൂസ്ഡ് വാഹന വിപണിയിലും കൂടുതൽ ആവശ്യക്കാരുണ്ടാകാൻ സാധ്യതയുണ്ട്.

വെല്ലുവിളികൾ

►തുടക്കവില ഉയരാം

പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ചെലവ് വാഹനവിലയിൽ പ്രതിഫലിക്കും.

►സർവീസ് കൂടുതൽ സങ്കീർണമാകാം

ഹൈബ്രിഡ് സംവിധാനങ്ങൾ, പുതിയ എൻജിൻ സാങ്കേതികവിദ്യകൾ എന്നിവ സർവീസ് ചെലവും വിദഗ്ധ സേവനത്തിന്‍റെ ആവശ്യകതയും വർധിപ്പിക്കും.

►നിർമാതാക്കൾക്ക് വലിയ നിക്ഷേപം

ഗവേഷണത്തിനും പുതിയ എൻജിനുകൾ വികസിപ്പിക്കാനും നിർമാണരീതികൾ മാറ്റാനും വാഹന കമ്പനികൾക്ക് വൻ നിക്ഷേപം ആവശ്യമായി വരും.

Tags :

Recent News

Corehub Up