വീട് നേരെയായില്ല, മകളുടെ വിവാഹം കാണാനൊത്തില്ല...
Friday, May 3, 2024 6:45 AM IST
സോമസാഗരത്തിന്‍റെ കുടുംബത്തിനു തോരാക്കണ്ണീര്‍

നെയ്യാറ്റിന്‍കര: നിലം പൊത്താറായ പൊട്ടിപ്പൊളിഞ്ഞ വീട്, വാഴകൃഷിയിലെയും മേസ്തിരിപ്പണിയിലെയും തുച്ഛമായ വരുമാനം, മദ്യപാനമടക്കം യാതൊരു ദുശീലങ്ങളുമില്ലാത്ത സൗമ്യസ്വഭാവം, ജീവിക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കുന്ന കഠിനാധ്വാനി... സോമസാഗരത്തെക്കുറിച്ച് ബന്ധുക്കള്‍ക്കും പരിചിതര്‍ക്കും പറയാനുള്ളതു നല്ലവാക്കുകള്‍ മാത്രം.

പെരുന്പഴുതൂരിലെ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപത്തുക തിരികെ കിട്ടാന്‍ നേരില്‍ പോവുക മാത്രമല്ല സോമസാഗരം ചെയ്തിരുന്നത്. ഇടയ്ക്ക് ബാങ്ക് അധികൃതരെ മൊബൈലില്‍ വിളിച്ച് തുക തിരികെ കിട്ടാനുള്ള നടപടി ചെയ്യണേയെന്നു അപേക്ഷിക്കുകയും ചെയ്യാറുണ്ടായിരു ന്നുവത്രേ.

അനാവശ്യമായി ഒരു പൈസ പോലും നഷ്ടപ്പെടുത്താത്ത സ്വഭാവമായിരുന്നു സോമസാഗരത്തിന്‍റേത്. ബാങ്കില്‍നിന്നു നിക്ഷേപ തുക ആവശ്യപ്പെടാന്‍ എത്തിയിട്ടുള്ളപ്പോഴൊക്കെയും തികഞ്ഞ ശാന്തതയോടെയാണ് സോമസാഗരം പെരുമാറിയിരുന്നതെന്നു ബാങ്ക് അധികൃതരും സമ്മതിക്കുന്നു.

ഏപ്രില്‍ 19ന് സ്വന്തം വയലിലിരുന്നു വിഷം കഴിച്ചശേഷം വീട്ടിലെത്തിയ സോമസാഗരം ഛര്‍ദിക്കുന്നതുകണ്ട കുടുംബാംഗങ്ങള്‍ കാര്യം തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്. ഉടനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. അവിടെനിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

പതിനാലു ദിവസത്തെ ജീവന്മരണ പോരാട്ടത്തിനു ശേഷം സോമസാഗരം ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ആ കുടുംബം നാഥനില്ലാത്ത നിലയിലായി.

സോമസാഗരത്തിന്‍റെ ആത്മഹത്യ നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ സഹകരണ ബാങ്കുകളിലെ പല നിക്ഷേപകരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, തിരുവനന്തപുരം ജില്ലയിലെ കണ്ടല മുതലായ ഇടങ്ങളിലെ കേസുകള്‍ പൊതുവേ നിക്ഷേപകരില്‍ സഹകരണ ബാങ്കുകളിലെ ഉറച്ച വിശ്വാസത്തിനു നേരിയ തോതിലെങ്കിലും വിള്ളലുണ്ടാക്കിയിട്ടു ണ്ട്. 

ഈ സാഹചര്യത്തിലാണ് പെരുന്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽനിന്നു നിക്ഷേപ തുക തിരികെ കിട്ടിയില്ലെയെന്ന കാരണത്താല്‍ സോമ സാഗരം എന്ന നിക്ഷേപകന്‍റെ ആത്മഹത്യാവിവാദം.

യുഡിഎഫ് ഭരണസംവിധാനത്തിലുള്ളതാണ് പെരുന്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. സിപിഎം പെരുന്പഴുതൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ബാങ്കിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുന്‍ കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും പങ്കെടുത്തു.