വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവം: അമ്മയ്ക്കും കാമുകനും ജീവപര്യന്തം
Saturday, May 18, 2024 6:27 AM IST
നെടുമങ്ങാട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പെൺകുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കും അമ്മയുടെ കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച്‌ കോടതി. പറണ്ടോട് കുന്നില്‍ മഞ്ജുഷ, കരിപ്പൂർ സ്വദേശി അനീഷ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷവിധിച്ചത്. കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് പൊട്ട കിണറ്റില്‍ തള്ളിയെന്നതായിരുന്നു കേസ്.

പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കാമുകനുമൊത്തുള്ള രഹസ‍്യബന്ധത്തിന് കുട്ടി തടസമാകുമെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച്‌ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ശേഷം അനീഷിന്‍റെ ബൈക്കിന് മധ്യത്തിലിരുത്തി കരിപ്പൂർ കാരാന്തലയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ട കിണറ്റില്‍ മൃതദേഹം നിക്ഷേപിക്കുകയായിരുന്നു.

2019 ജൂലെ 10 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതികള്‍ അവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പെൺകുട്ടി ആരോടൊപ്പമോ ഒളിച്ചോടിയെന്നും അത് അന്വേഷിച്ച്‌ തമിഴ് നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്ക് ശേഷം മഞ്ജുഷയെയും ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് ബന്ധുക്കൾ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് ഇരുവരെയും നാഗര്‍ കോവിലില്‍ നിന്ന് പിടികൂടുകയായിരുന്നു.