വിദേശമദ്യം കൊടുത്തില്ല: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Sunday, May 19, 2024 6:23 AM IST
വിഴിഞ്ഞം: വിദേശത്തുനിന്നും കൊണ്ടുവന്ന മദ്യം ചോദിച്ചിട്ട് കൊടുക്കാത്തതിലുണ്ടായ വൈരാഗ്യത്തിൽ തമിഴ് നാട് സ്വദേശികളായ മൂന്നു യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരകളം മൂന്നുമുക്ക് സ്വദേശികളായ അരവിന്ദ് (34), വിശാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒന്പതോടെ കാഞ്ഞിരംകുളം മൂന്നുമുക്കിലായിരുന്നു സംഭവം. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ സുധൻ, ഉണ്ണികൃഷ്ണൻ, ബാബു എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയറിൽ കുത്തേറ്റു ഗുരുതരവസ്ഥയിലായ സുധൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഉണ്ണികൃഷ് ണനും ബാബുവിനും ഇടതു കൈയ്ക്കാണു വെട്ടേറ്റത്.

വിദേശത്തുനിന്നും അവധിക്കു നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധൻ, ഉണ്ണികൃഷ്ണൻ, ബാബു എന്നിവ രും ഇവരുടെ സൃഹൃത്തുകളായ മറ്റു രണ്ടുപേരും ചേർന്നു കഴിഞ്ഞ15 നാണ് സുധന്‍റെ ഭാര്യവീടായ മൂന്നുമുക്കിൽ വിരുന്നുകൂടാൻ എത്തിയത്. ഇവരോട് അയൽവാസികളായ പ്രതികൾ വിദേശത്തുനിന്നും കൊണ്ടുവന്ന മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവർ കൊടുക്കാൻ തയാറായില്ല. ഇതാണ് ആ ക്രമണത്തിൽ കലാശിച്ചത്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടന്‍റെ നിർദേശപ്രകാരം കാഞ്ഞിരകളം എസ്എച്ച്ഒ ജിജിൻ ജി. ചാക്കോ, എസ്ഐ രമേശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിമൽരാജ്, വിനീത് കുമാർ, വിജയ് വിനോദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു.