കിണറുകള്‍ വറ്റിവരണ്ടു; ചാലിയാറില്‍ തടയണ നിര്‍മാണം തുടങ്ങി
Monday, April 29, 2024 6:29 AM IST
നിലമ്പൂര്‍: കുടിവെള്ളം കിട്ടാക്കനിയായതോടെ മൈലാടിക്കാര്‍ ചാലിയാര്‍ പുഴയില്‍ തടയണ കെട്ടാന്‍ തുടങ്ങി. കടുത്ത വേനലില്‍ കിണറുകള്‍ വറ്റിവരളുകയും ചാലിയാര്‍ പുഴയില്‍ നീരൊഴുക്ക് നിലക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ മൈലാടി പാലത്തിന് സമീപം തടയണ നിര്‍മിക്കുന്നത്.

മൈലാടി പാലം മുതല്‍ മൈലാടിപ്പൊട്ടി വരെയുള്ള ഭാഗങ്ങളിലെ മുന്നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. ജലക്ഷാമം മുന്നില്‍ കണ്ടു പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ജനങ്ങളെ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ടത്.

ഒടുവില്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയാണ് തടയണ പണിയുന്നത്. പഞ്ചായത്തംഗം കെ. വിശ്വനാഥന്‍, മൈലാടി എംഐസി. ക്ലബ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എല്ലാവരും കൈകോര്‍ത്തതോടെയാണ് ഒരിറ്റ് കുടിവെള്ളത്തിനായി നാട്ടുകാര്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ മണല്‍ചാക്കുകള്‍ കൊണ്ടു തടയണ നിര്‍മിക്കുന്നത്.

തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ ഭാഗത്ത് ജലവിതാനം ഉയരും. ഇതിന്‍റെ ഭാഗമായി കിണറുകളിലും വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷ. ചാലിയാര്‍ പുഴയുടെ മൈലാടി ഭാഗത്ത് നിന്ന് നോക്കിയാല്‍ നിലവില്‍ കാണാന്‍ കഴിയുന്നത് വറ്റിവരണ്ട കിടക്കുന്ന ഭാഗങ്ങള്‍ മാത്രമാണ്. ഇടയില്‍ ഇതു പുഴയാണെന്ന് തോന്നിപ്പിക്കുന്ന ചെറുകുഴികളില്‍ കെട്ടിക്കിടക്കുന്ന കുറച്ച് വെള്ളവും. 2018 ലും 2019 ലും പ്രളയം മൈലാടിക്കാര്‍ക്ക് വില്ലനായെങ്കില്‍ 2024 ല്‍ അത് വരള്‍ച്ചയായി മാറിയിരിക്കുകയാണ്.