വിജയിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ : പ്ലസ്‌വണ്‍ പ്രവേശനം കടുപ്പമാകും
Monday, May 13, 2024 4:45 AM IST
കോഴിക്കോട്: ജില്ലയിൽ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കു പോലും ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടവിഷയം പഠിക്കാൻ അവസരം ലഭിക്കുമോ എന്നതില്‍ ആശങ്ക. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാതെ പോയത് 78 പേർ മാത്രമാണ്.

ഇവരിൽ ഭൂരിഭാഗം പേരും വിവിധ കാരണങ്ങളാൽ ഒന്നോ രണ്ടോ പരീക്ഷ എഴുതാൻ കഴിയാത്തവരാണ്. ജില്ലയിൽ ആകെ 43,799 പേർ പരീക്ഷ എഴുതിയപ്പോൾ 43,721 പേരും പാസായി. 8,563 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് കൂടുതൽ പേർക്ക് പ്ലസ് വൺ പ്രവേശനം ലക്ഷ്യമിട്ട് സീറ്റ് വർധനയും താൽക്കാലിക ബാച്ചും അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതും അപര്യാപ്തമാണെന്നാണ് സൂചന.

കഴിഞ്ഞ വർഷം പ്ലസ്‌വൺ പ്രവേശനത്തിന് ആദ്യ മൂന്ന് അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ 34,119 പേർക്കാണ് പ്രവേശനം ലഭിച്ചത്. 43,040 വിദ്യാർഥികളാണ് കഴിഞ്ഞ വർഷം ജില്ലയിൽ എസ്എസ്എൽസി പാസായത്.കഴിഞ്ഞ തവണ മലബാർ മേഖലയിൽ അധിക ബാച്ച് അനുവദിച്ചപ്പോൾ 660 പേർക്ക് പ്രവേശനം ലഭിക്കുമെന്ന് അറിയിച്ചിരുന്നു.

മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷം 564പേർ പുറത്തിരിക്കേണ്ടി വന്നു. താൽക്കാലിക വർധന നടത്തിയാൽപോലും ആദ്യഘട്ടത്തിൽ 7,000ൽപരം പേർ ക്ലാസിനു പുറത്താകുമെന്ന് അധ്യാപകർ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാ‍ർഥികളുടെ പഠനം പിറകോട്ടാകുമെന്നാണ് അധ്യാപകർ പറയുന്നത്. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ്‌വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല.