പരിസ്ഥിതി ലോല മേഖല: കട്ടിപ്പാറയിൽ സംയുക്ത യോഗം ചേർന്നു
Saturday, May 18, 2024 5:27 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കട്ടിപ്പാറ വില്ലേജിലെ 15.5 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടത് ചർച്ച ചെയ്യുന്നതിനും വില്ലേജ് ഷേപ്പ് മാപ്പ് ഉപയോഗിച്ച് വിശദീകരിക്കുന്നതിനുമായി കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ സംയുക്ത യോഗം ചേർന്നു. ജനപ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ,

പഞ്ചായത്ത് സെക്രട്ടറി, കട്ടിപ്പാറ വില്ലേജ് ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ, കർഷകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തയാറാക്കിയ ഷേപ്പ് ഫയലും ഫോറസ്റ്റ് നൽകിയ മാപ്പും സംയുക്ത പരിശോധനയ്ക്ക് വിധേയമാക്കി.

20ന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫീൽഡ് തല പരിശോധന നടത്തുന്നതിനും ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ട ഭൂമികളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.