ചെന്പ്ര പീക്ക് ഫണ്ട് ക്രമക്കേട്: പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ്എസ്
Saturday, May 11, 2024 5:18 AM IST
കൽപ്പറ്റ: ചെന്പ്ര പീക്ക് വനസംരക്ഷണ സമതിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്ന് വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാന്പത്തിക തട്ടിപ്പിലെ യാഥാർഥ്യം പൂർണമായും പുറത്തുവരാൻ വനംവകുപ്പ് നടത്തുന്ന അന്വേഷണം പര്യാപ്തമല്ലെന്നും അംഗങ്ങൾ പറഞ്ഞു. 2022ലാണ് പ്രദേശത്തുള്ളവർക്ക് മെന്പർഷിപ്പ് നൽകി ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

എല്ലാ വന സംരക്ഷണ സമിതികളുടെയും സാന്പത്തിക കാര്യങ്ങൾ പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥനായ സെക്രട്ടറിമാരുടെ നിയന്ത്രണത്തിലാണ്. പ്രതിദിന വരുമാനം ബാങ്കിൽ അടക്കേണ്ടതും രേഖകൾ സൂക്ഷിക്കേണ്ടതും അടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ തുക എഫ്ഡിഎ ക്ക് സമർപ്പിക്കേണ്ടതും സെക്രട്ടറിയാണ്. ഇതുസംബന്ധിച്ച് ഉത്തരവ് നിലവിലുണ്ട്. ഇക്കോ ടൂറിസം സെന്‍ററുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും രേഖകളും സെക്രട്ടറിമാരുടെ കൈവശമാണുണ്ടാവുക. ഓഡിറ്റുകൾക്ക് ഹാജരാക്കേണ്ടതും അവർ തന്നെ.

വനംവകുപ്പിന്‍റെ ഇന്‍റേണൽ ഓഡിറ്റ് യഥാസമയം അടുത്തകാലം വരെ നടന്നിട്ടുണ്ട്. യാതൊരു പരാതികളും ഉന്നയിച്ചിട്ടില്ല. ഏറ്റവുംഒടുവിൽ പോലീസ് വിജിലൻസ്, ധനകാര്യ വിഭാഗം എന്നിവരുടെ പരിശോധനകളും നടന്നു. ഇവരും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നില്ല. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം തുടക്കത്തിൽ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോയത്. പിന്നീട് കമ്മിറ്റിയെ നോക്കുകുത്തിയാക്കുകയും ഉദ്യോഗസ്ഥ കേന്ദ്രീകൃത പ്രവർത്തനങ്ങളിലേക്ക് നീങ്ങി.

വരവുകളും ചെലവുകളും എക്സിക്യൂട്ടീവ് കമ്മിറ്റിയെ ബോധ്യപ്പെടുത്താതിരിക്കുക, കമ്മിറ്റി അറിയാതെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുക, കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാതിരിക്കുക, യോഗം വിളിച്ചുചേർക്കാതിരിക്കുക എന്നിവയെല്ലാം ഉണ്ടായി. നിലവിലെ സെക്രട്ടറി വന്നതോടെ ഒരുയോഗത്തിൽ പോലും കണക്കുകൾ സമർപ്പിച്ചിട്ടില്ല.

ചാർട്ടേഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് നടത്തണമെന്ന തീരുമാനങ്ങളും മാസങ്ങളായി നടപ്പാക്കിയില്ല. പാസ് ബുക്ക് കമ്മിറ്റിയെ കാണിക്കാറില്ല. ബാങ്ക് സ്റ്റേറ്റ്മെന്‍റ് എഫ്ഡിഎയുടെ ഇ-മെയിലിലേക്കാണ് ബാങ്കിൽ നിന്നും അയക്കുക. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ സൗകര്യമില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

തുടർന്ന് 2023 നവംബർ മൂന്നിന് സൗത്ത് വയനാട് ഡിഎഫ്ഒക്ക് പ്രസിഡന്‍റ് എന്ന നിലയിൽ വിശദ പരാതി നൽകി. എക്സിക്യൂട്ടീവ് യോഗം വിളിക്കാൻ തയാറാവുന്നില്ലെന്നും കണക്കുകൾ ലഭിക്കുന്നില്ലെന്നും വാച്ച് ടവർ അടക്കമുള്ള വനംവകുപ്പ് സ്ഥാപനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്രട്ടറി ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ തുടർന്നാൽ വനംവകുപ്പിന് ചീത്തപ്പേരിന് കാരണമാവുമെന്നും സമഗ്രമായ പരിശോധനകളും നടപടിയും ഉണ്ടാവണമെന്നും ആറ് മാസം മുന്പ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ ഇത്രം തട്ടിപ്പ് നടക്കില്ലായിരുന്നു.

ഒരു മാസം മുന്പ് സൗത്ത് വയനാട് ഡിഎഫ്ഒ പറയുന്പോഴാണ് സമതിയുടെ ഫണ്ടിൽ തിരിമറികൾ നടന്നതായി അറിയുന്നത്. പല ദിവസങ്ങളിലെ കളക്ഷനും അതാത് ദിവസം ബാങ്കിൽ അടക്കാതെ കൈവശം വെക്കുകയാണ് ചെയ്തിരിക്കുന്നത്. നഷ്ടമായ തുക ഡിഎഫ്ഒയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ തിരികെ അടച്ചതായും അവർ പറഞ്ഞു.

തുടർന്ന് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഈ കാലങ്ങളിലെ മൂന്ന് സെക്രട്ടറിമാരോടും വിഎസ്എസ് ഓഫീസിലെ ജീവനക്കാരനോടും വിശദീകരണം തേടി. ഇവരുടെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ആവശ്യപ്പെടുകയും ചെയ്തു.

പൊതുപണം ആരൊക്കെ ദുരുപയോഗം ചെയ്തു എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം പോലീസിന് കൈമാറുന്നതാണ് ഉചിതമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്‍റ് കെ.എ. അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. വിനോദ്കുമാർ, എൻ.ഡി. സാബു, എം. സുലൈഖ എന്നിവർ സംബന്ധിച്ചു.