കുറുക്കൂട്ടിയിലെ നാട്ടുകാരുടെ കൂട്ടായ്മയിലുണ്ടായ നാടകം ഇന്ന് അരങ്ങിലെത്തും
Sunday, April 28, 2024 7:50 AM IST
ചെറുപുഴ: കുറുക്കൂട്ടി ഗ്രാമത്തിലുള്ളവർ അഭിനേതാക്കളും പിന്നണി പ്രവർത്തകരുമായുള്ള "വിശ്വാസഗോപുരം' എന്ന നാടകം ഇന്ന് രാത്രി 10.30ന് കുറുക്കൂട്ടി മാരണഗുളികൻ ദേവസ്ഥാനം കളിയാട്ടത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

27 വർഷം മുമ്പ് ചന്ദ്രശേഖരൻ തിക്കോടി രചിച്ച നാടകമാണ് പുനഃരാവിഷ്കരിക്കുന്നത്. കുറുക്കൂട്ടി പി. രവീന്ദ്രൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് നാടകം പരിശീലിപ്പിച്ചത്. നാടക സംവിധാനം നിർവഹിച്ചത് കരുണാകരൻ പനങ്ങാടാണ്. രണ്ടുമാസം നീണ്ടുനിന്ന പരിശീലനത്തിനുശേഷമാണ് നാടക അവതരണം നടത്തുന്നത്. നാടകത്തിലെ എല്ലാ കഥാപാത്രങ്ങളും കുറുക്കൂട്ടി നിവാസികളാണ്.

നാടകത്തെ ജനകീയമാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ നാടകം അരങ്ങിലെത്തിക്കുന്നതെന്ന് സംവിധായകൻ കരുണാകരൻ പനങ്ങാട് പറഞ്ഞു. പഞ്ചായത്തംഗം കെ.വി. ശീതളയും നാട്ടിലെ ബാങ്ക് ജീവനക്കാരും അധ്യാപകരും കച്ചവടക്കാരും വിവിധ തുറകളിലുള്ളവരും അരങ്ങിലെത്തും. കാലിക പ്രസക്തമായ നാടകം തുടർന്നും വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ സി.പി. രവീന്ദ്രൻ, സി.എ. സുരേശൻ, ടി. മുരളി, കരുണാകരൻ പനങ്ങാട്, എ. സത്യൻ, സിബി ചാക്കോ എന്നിവർ സംബന്ധിച്ചു.