കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു; വ്യാപക പ്രതിഷേധം
Monday, April 29, 2024 1:55 AM IST
മാതമംഗലം: കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട് ജീവനക്കാർ കൂട്ടത്തോടെ ടൂർ പോയതായി പരാതി. എരമം-കുറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മറ്റ് സ്റ്റാഫംഗങ്ങളുമാണ് ഇന്നലെ കൂർഗിലേക്ക് വിനോദയാത്ര പോയത്. നിരവധി ജനങ്ങൾ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമാണിത്.

ഡോക്ടറെ കാണാനായി രാവിലെ രോഗികൾ എത്തിയപ്പോഴാണ് ആരോഗ്യ കേന്ദ്രം അടച്ചിട്ടനിലയിൽ കാണുന്നത്.

വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപെടുകയും കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ എംഎൽഎസ്പി നഴ്സിനേയും ആശാ വർക്കറെയും ഉപയോഗിച്ച്‌ കുടുംബാരോഗ്യ കേന്ദ്രം തുറപ്പിക്കുകയായിരുന്നു.

മൂന്ന് ഡോക്ടർമാർ ഉള്ളതിൽ രണ്ടു ഡോക്ടർമാർ വിനോദയാത്രയിലും ഒരാൾ ലീവിലുമാണ്. ഫാർമസിസ്റ്റ് ഉൾപ്പെടയുള്ള ജീവനക്കാർ വിനോദയാത്രയിൽ പങ്കാളികളായതും ആരോഗ്യ കേന്ദ്രത്തിൽ ആളില്ലാത്ത സാഹചര്യം സൃഷ്ടിച്ചു.

ഗ്രാമ പഞ്ചായത്ത് അധികാരികളെ വിവരമറിയിക്കാതെയാണ് ഇവർ വിനോദയാത്ര പോയത്. ഈ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഡിഎംഒയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രേഖാമൂലം പരാതി നല്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.