ആറളം ഫാമിൽ കാട്ടാനകൾ വീട് തകർത്തു; മൂന്നുപേർക്കു പരിക്ക്
Saturday, May 4, 2024 1:21 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ജനത്തെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ താണ്ഡവം. കഴിഞ്ഞ രാത്രി പുരനധിവാസ മേഖലയായ ബ്ലോക്ക് പത്തിലെ ആനമുക്കിൽ ഇറങ്ങിയ കാട്ടാന രമയുടെ വീടിന്‍റെ അടുക്കള ഭാഗം ഭാഗികമായി തകർത്തു. രാത്രി ഒന്പതോടെയായിരുന്നു സംഭവം . വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിന്പോഴായിരുന്നു ആനയുടെ ആക്രമണം.
വീട്ടുമുറ്റത്തെ പ്ലാവിൽനിന്ന് ചക്ക പറിച്ചു തിന്നശേഷമായിരുന്നു ആന വീടിന് നേരെ തിരിഞ്ഞത്. അടുക്കള ഭാഗത്തിന്‍റെ ഭിത്തി ആന ഭാഗികമായി തകർത്തു. കല്ലും ആസ്ബസ്റ്റോസ് ഷീറ്റും തകർന്നു വീണാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രമയ്ക്കും മകൾക്കും പേരക്കുട്ടികളായ ആര്യദേവ് (നാല്), ദീക്ഷിത് (ഏഴ്) പരിക്കേറ്റത്. ഇവരെ ആർആർടി സംഘം എത്തി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.

വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തെ വീട്ടിൽനിന്ന് ഓടിയെത്തിയ സന്ദീപ് എന്നയാളെയും ആന ആക്രമിക്കാൻ ശ്രമിച്ചു. പടക്കംപൊട്ടിച്ചും മറ്റുമാണ് ആനയെ വീട്ടുമുറ്റത്തുനിന്ന് തുരത്തിയത്. ചൂട് കൂടിയതോടെ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.

തൊട്ടുമുന്പുള്ള ദിവസം രാത്രി ബ്ലോക്ക് ഏഴിലെ ജാനകിയുടെ വീട്ടു പരിസരത്തും ബ്ലോക്ക് 10 ലെ ബിൻസു, ബ്ലോക്ക് 13 ലെ രതീഷ്, ഉമേഷ് എന്നിവരുടെ വീടിന്‍റെ പരിസരത്തും ആനക്കൂട്ടം എത്തിയി രുന്നു. സംഭവമറിഞ്ഞെത്തിയ ആർആർടി സംഘമാണ് ഇവയെ തുരത്തിയോടിച്ചത്. ഫാമിലെ എക്കണ്ടി മേഖലയിലും കഴിഞ്ഞ രാത്രി കൊമ്പൻ ഇറങ്ങിയിരുന്നു. വനപാലകർ ആനകളെ കാട്ടിലേക്ക് തുരത്തിയാലും വീണ്ടും അവ ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുന്നതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.

"വീടിനുള്ളിലെങ്കിലും ജീവിക്കാനായുള്ള സാഹചര്യം അധികാരികൾ ഒരുക്കിത്തരണം. വർഷങ്ങളായി സന്ധ്യമയങ്ങിയാൽ ഭയന്ന് ആരും വീടിന് വെളിയിൽ വരാറില്ല . ഒടുവിൽ വീടിനുള്ളിലും ഞങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ആനയ്ക്ക് ലഭിക്കുന്ന പരിഗണന പോലും പാവങ്ങളായ ഞങ്ങൾക്ക് ലഭിക്കുന്നില്ല .’

-രമ (ആന തകർത്ത വീട്ടിലെ താമസക്കാരി)