അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഈ സബ് രജിസ്ട്രാർ ഓഫീസ്
Saturday, May 4, 2024 1:21 AM IST
ശ്രീകണ്ഠപുരം: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഓഫീസി ലെത്തുന്ന സാധാരണക്കാർ. ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ മാറി യാതൊരു സൗകര്യവും ഇല്ലാത്തിടത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 20 വർഷം മുമ്പ് ടി.എം. ജേക്കബ് മന്ത്രിയായിരുന്ന കാലത്താണ് കമ്യൂണിറ്റിഹാളിന് സമീപത്തുള്ള ഓഫീസ് ഉദ്ഘാടനം ചെയ്തത്.

സാമൂഹ്യ പ്രവർത്തകനായ പരേതനായ ഡോ. പി.കെ.പി. മഹമ്മൂദ് സൗജന്യമായി നല്കിയ സ്ഥല ത്താണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. പാർക്കിംഗിനുള്ള സ്ഥലമോ സാധനങ്ങൾ വാങ്ങാനുള്ള കടകളോ ഇല്ല. കുറച്ചു വർഷം മുന്പു വരെ ഇതിനോടു ചേർന്നുള്ള വ്യക്തികളുടെ പറന്പിൽ വാഹനങ്ങൾ കയറ്റി നിർത്തുകയായിരുന്നു. എന്നാൽ, അവർ മതിൽ കെട്ടിയതോടെ ഓഫീസിൽ എത്തുന്നവരുടെ ദുരിതം ഇരട്ടിച്ചു.

ശ്രീകണ്ഠപുരം ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് പോകാൻ നല്ല റോഡു പോലുംമില്ല. ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ആളുകൾ ഇവിടെ എത്തുന്നത്. രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനാകില്ല. വാഹനത്തിൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഒരു ഓഫീസായി രജിസ്ട്രാർ ഓഫീസ് മാറി.

ബസ് റൂട്ട് ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇവിടെ നിന്ന് തിരിച്ച് ടൗണിലേക്ക് പോകാനും ഓട്ടോ യോ മറ്റ് വാഹനങ്ങളോ കിട്ടാറില്ല. സൗജന്യമായി കിട്ടിയ സ്ഥലത്ത് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം. വേണ്ടത്ര സൗകര്യങ്ങൾ ഒരു ക്കുകയോ, സാധ്യമല്ലെങ്കിൽ ഓഫീസ് ഇവിടെ നിന്നു മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.