കഫേ ദിനേശിന് പത്ത് വർഷത്തിന്‍റെ വിജയത്തിളക്കം
Sunday, May 5, 2024 1:42 PM IST
തലശേരി: വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി 2015ൽ തലശേരിയിൽ തുടങ്ങിയ കഫേ ദിനേശിന് പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടിയെന്ന് കേരള ദിനേശ് കേന്ദ്രസംഘം ചെയർമാൻ എം.കെ. ദിനേശ് ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. കൃത്രിമമില്ലാത്തതും രുചികരവുമായ ഭക്ഷണങ്ങൾ മാത്രം ഇവിടെ വിളമ്പുമെന്ന് തുടക്കത്തിൽ നൽകിയ വാഗ്ദാനം ഇതേവരെ പാലിക്കാനായി.ദിവസവും ആയിരത്തോളം പേർ ഇവിടെയെത്തി ഭക്ഷണം കഴിച്ച് സംതൃപ്തരായി പോകുന്നുണ്ട്.

ഉപഭോക്താക്കൾക്ക് നേരിട്ട് കാണാനാവുന്ന അടുക്കളയാണ് കഫേ ദിനേശിന്‍റെ മറ്റൊരു പ്രത്യേകത. സ്വന്തം ഫാക്ടറിയിൽ തയാറാക്കുന്ന കറി പൗഡർ അടക്കമുള്ള ദിനേശ് ഉത്പന്നങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന മായമില്ലാത്ത ആഹാരം കഫേ ദിനേശിന്‍റെ ഗാരന്‍റിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികൾ നേരിടുന്ന ബീഡി വ്യവസായത്തിൽനിന്ന് കരകയറാൻ തലശേരിയിലെ പ്രൈമറി സഹകരണ സംഘമാണ് ഹോട്ടൽ നടത്തിപ്പിനായി ആദ്യം മുന്നിട്ടിറങ്ങിയത്. നിലവിൽ ബീഡി തെറുപ്പ് മേഖലയിൽ നിന്നും വന്ന 16 തൊഴിലാളികൾ തലശേരിയിലെ കഫേ ദിനേശിലുണ്ട്. പ്രോവിഡന്‍റ് ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകുന്നുണ്ട്.

പത്താം വാർഷികത്തിന്‍റെ ഭാഗമായി മാടപ്പീടിക ബ്രാഞ്ച് കെട്ടിടത്തിൽ ദിനേശ് കഫേയുടെ ഒരു യൂണിറ്റ് കൂടി ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലായി 11 ഹോട്ടലുകൾ ദിനേശ് സഹകരണ സംഘം വിജയകരമായി നടത്തുന്നുണ്ട്. വാഴയിൽ വാസു, വാഴയിൽ സതി, കേന്ദ്രസംഘം സെക്രട്ടറി കിഷോർ കുമാർ, തലശേരി സംഘം സെക്രട്ടറി അയന സുധാകരൻ, തലശേരി സൊസൈറ്റി ഭരണ സമിതി അംഗങ്ങളായ കാത്താണ്ടി റസാഖ്, സുരാജ് ചിറക്കര, എസ്.ടി. ജയ്സൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.